ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

ബെംഗളൂരു: കുടകിലെ ദുബാരെ ആന ക്യാമ്പിൽ ആനകൾ തമ്മിലുണ്ടായ പോരാട്ടത്തിനിടയിൽ പെട്ട് വിനോദസഞ്ചാരിയായ സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ, കർണാടകയിലെ ആന ക്യാമ്പുകളിൽ വനംവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ എല്ലാ ആന ക്യാമ്പുകളിലും അടിയന്തരമായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) രൂപീകരിക്കാൻ വനം, ജീവശാസ്ത്രം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉത്തരവിട്ടു. പുതിയ നിർദ്ദേശങ്ങൾ മെയ് 18 മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും.

വന്യജീവികളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവിൽ, വിനോദസഞ്ചാരികൾ ആനകളുടെ കുളി കാണുമ്പോൾ കുറഞ്ഞത് 100 അടി അകലമെങ്കിലും പാലിച്ചിരിക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നുണ്ട്. ഒരു കാരണവശാലും സഞ്ചാരികളെ ആനകളുടെ അടുത്തേക്ക് പോകാൻ അനുവദിക്കില്ല. ആനകൾക്കൊപ്പം നിന്ന് സെൽഫിയോ ചിത്രങ്ങളോ എടുക്കുന്നതിനും കർശന വിലക്കുണ്ട്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ഇതിനുപുറമേ, വിനോദസഞ്ചാരികൾ സ്വന്തം കൈകളിൽ നിന്ന് ആനകൾക്ക് വാഴപ്പഴം, ശർക്കര, കരിമ്പ് തുടങ്ങിയ ഭക്ഷണസാധനങ്ങൾ നൽകുന്നതും പൂർണ്ണമായി നിരോധിച്ചു. അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് വ്യക്തമാക്കിയ മന്ത്രി, ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കോ ടൂറിസം ട്രെക്കിംഗ് റൂട്ടുകളിലും പുതിയ മാർഗ്ഗരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ റൂട്ടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ താൽക്കാലികമായി ട്രെക്കിംഗ് നിർത്തിവെക്കാനും വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ക്യാമ്പുകളിലെത്തുന്ന ജനങ്ങൾ വനംവകുപ്പിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us