മകന് അമ്മയുടെ ക്രൂര പീഡനം ; പോലീസ് അന്വേഷണം ആരംഭിച്ചു 

ഹരിദ്വാർ: മകനെ ക്രൂരമായി മർദിക്കുന്ന അമ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, പ്രചരിക്കുന്ന വീഡിയോ രണ്ടുമാസം മുൻപ് ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാനായാണ് യുവതി മകനെ മർദിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് ഹരിദ്വാർ സ്വദേശിനി 11 വയസ്സുള്ള മകനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.

കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി മകനെ നിരന്തരം മർദിക്കുന്നതും കടിച്ചുപരിക്കേല്‍പ്പിക്കുന്നതുമാണ് ദൃശ്യത്തിന്റെ ആദ്യഭാഗത്തുള്ളത്.

ഉറക്കെ കരഞ്ഞിട്ടും ഇവർ മകനെ വീണ്ടും ഉപദ്രവിക്കുന്നതും മുഖത്തടക്കം മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മകന്റെ ശരീരത്തിന് മുകളില്‍ കയറിയിരുന്നും ഇവർ മകനെ ആക്രമിച്ചിരുന്നു.

പിന്നാലെ മകൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോള്‍ പിടിച്ചുവലിച്ച്‌ വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ പ്രചരിച്ചതോടെ ശിശുക്ഷേമ സമിതി ഇടപെടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് യുവതിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തെന്നാണ് റിപ്പോർട്ട്.

ഭർത്താവ് സ്ഥിരം മദ്യപാനിയാണെന്നും ഇദ്ദേഹവുമായി പത്തുവർഷത്തിലേറെയായി പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഭർത്താവിനെ പേടിപ്പിക്കാനായാണ് മകനെ ഉപദ്രവിച്ചതെന്നുമായിരുന്നു യുവതിയുടെ മൊഴി. ഉത്തർപ്രദേശില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ഭർത്താവ് മാസങ്ങളോളം വീട്ടില്‍വന്നിരുന്നില്ല.

വീട്ടുചെലവിനും പണം നല്‍കിയിരുന്നില്ല.

അതിനാല്‍ ഭർത്താവിനെ പേടിപ്പിക്കാനായാണ് മൂത്തമകനെ കൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു.

യുവതി ഈ വീഡിയോ ഭർത്താവിന് അയച്ചുനല്‍കിയിരുന്നു.

തുടർന്ന് ഭർത്താവാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us