ബെംഗളൂരു : സാങ്കേതികവിദ്യയുടെ വളർച്ച ഹോട്ടൽ വ്യവസായത്തിലും പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലുള്ള പക്ഷാല ഹോട്ടലിലാണ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് റോബോട്ട് വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ് നടക്കുന്നത്. സേവനം അതിവേഗം, കൃത്യതയോടെ കഴിഞ്ഞ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്ന ഈ റോബോട്ട് സംവിധാനം ഹോട്ടലിലെ തിരക്കേറിയ സമയങ്ങളിൽ ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഹോട്ടലിലെ 35 ടേബിളുകളിലും സേവനം എത്തിക്കാൻ പാകത്തിലാണ് റോബോട്ടിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. ജീവനക്കാർ ഭക്ഷണം റോബോട്ടിലെ റാക്കുകളിൽ വച്ച ശേഷം ടേബിൾ…
Read MoreDay: 22 April 2026
പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിന് നാളെ ഒരു വർഷം തികയുന്നു. രാജ്യം നടുങ്ങിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിൽ നീറുകയാണ് ബെംഗളൂരു മട്ടിക്കരെയിലെ ഒരു കുടുംബം. ആക്രമണത്തിൽ കൊല്ലപ്പെട്ട നാൽപ്പത്തിയൊന്നുകാരനായ ഭരത് ഭൂഷന്റെ മാതാപിതാക്കൾക്ക് ഇന്നും ആ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു പഹൽഗാമിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. കർണാടകയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഹാവേരി സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ തന്റെ മൂന്ന്…
Read Moreചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ ‘പച്ചിലക്കവചം’ ചൂടി ബൈക്ക് യാത്രക്കാരൻ
ബെംഗളൂരു : കർണാടകയിൽ വേനൽചൂട് റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ വെയിലിൽ നിന്ന് രക്ഷപ്പെടാൻ വിചിത്ര മാർഗങ്ങൾ തേടുകയാണ് പൊതുജനം. ചാമരാജനഗറിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഹെൽമെറ്റിന് പകരം തലയിൽ പച്ച ഇലകൾ വെച്ചുകെട്ടി ബൈക്ക് ഓടിക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. ബാഗൽകോട്ട് നഗരത്തിലെ ഭുവനേശ്വരി സർക്കിളിലെ സിഗ്നലിൽ വെച്ച് പകർത്തിയ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സംസ്ഥാനത്തെ പല ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ് തുടരുന്നത്. തലച്ചോറ് പൊള്ളുന്ന ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം കണ്ടെത്താനാണ് ഈ…
Read Moreഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന ഷാ നവാസ് (45) ആണ് അധികൃതരുടെ അവഗണനയെത്തുടർന്ന് വേദന സഹിച്ച് മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുക പോലും ചെയ്യാതെ രോഗിയെ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അരക്കെട്ടിലുണ്ടായ ട്യൂമറിനെത്തുടർന്ന് ഒന്നര മാസം മുൻപാണ് ഷാ നവാസിനെ വിക്ടോറിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധയെത്തുടർന്ന് അരക്കെട്ടിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ, തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ പ്ലാസ്റ്റിക്…
Read Moreപിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
ബെംഗളൂരു: രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങൾക്കും സൈക്കിളുകൾക്കും ടോൾ ഇളവ് നിലനിൽക്കെ, ബെംഗളൂരുവിലെ ഒരു സ്വകാര്യ റോഡിൽ സൈക്കിൾ യാത്രക്കാരനിൽ നിന്ന് പണം ഈടാക്കുന്നത് വിവാദമാകുന്നു. ടോൾ ബൂത്തിലെത്തിയ സൈക്കിൾ യാത്രക്കാരനിൽ നിന്ന് ജീവനക്കാർ 25 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്. സാധാരണക്കാർ ഉപയോഗിക്കുന്ന സൈക്കിളിന് പോലും ടോൾ ഏർപ്പെടുത്തുന്നത് ‘കൊള്ളപ്പലിശ’യാണെന്ന വിമർശനമാണ് ഉയരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള റോഡുകളിൽ സൈക്കിളുകൾക്ക് യാതൊരു വിധ ചാർജും ഈടാക്കാറില്ല. എന്നാൽ നഗരത്തിലെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചില അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായുള്ള…
Read Moreനീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
ബെംഗളൂരു: പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ് അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ദേവനഹള്ളിയിൽ വലിയ പരിഭ്രാന്തി പരത്തി. ദേവനഹള്ളി ബൈപാസിലെ സ്വകാര്യ അപ്പാർട്ട്മെന്റിന്റെ ഒമ്പതാം നിലയിൽ കയറിയാണ് അംബേദ്കർ കോളനി സ്വദേശിയായ ആനന്ദ് എന്ന യുവാവ് മണിക്കൂറുകളോളം അധികൃതരെ മുൾമുനയിൽ നിർത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച നാടകീയ രംഗങ്ങൾ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. 2023-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ആനന്ദ്. ജാമ്യത്തിലിറങ്ങിയ ശേഷം സ്വിഗ്ഗി ഡെലിവറി…
Read Moreമുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌കരിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ. യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാരം സുരക്ഷാ ഭീഷണികളും പ്രക്ഷോഭ സാധ്യതകളും കണക്കിലെടുത്താണ് നീളുന്നത്. ഫെബ്രുവരി 28-നായിരുന്നു 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. നേതാവിന്റെ ജന്മനാടായ മഷ്ഹദ് നഗരത്തെയാണ് അന്ത്യവിശ്രമസ്ഥലമായി അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് താരതമ്യേന സുരക്ഷിതമാണെന്നതും തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്നതും മഷ്ഹദിനെ തിരഞ്ഞെടുക്കാൻ കാരണമായി. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം സ്ഥിതി…
Read Moreസർക്കാർ നൽകും ‘ശക്തി’, യാത്രക്കാർ നൽകണം ‘പുഷ്’; കെഎസ്ആർടിസിയുടെ പുതിയ ‘വ്യായാമ’ പദ്ധതി!
കർണാടക സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതികൾക്കിടയിലും പൊതുഗതാഗത സംവിധാനങ്ങളുടെ ശോച്യാവസ്ഥ ചർച്ചയാകുന്നു. ചിക്കമഗളൂരു നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിലച്ചതും, തുടർന്ന് യാത്രക്കാർക്ക് ബസ് തള്ളിനീക്കേണ്ടി വന്നതുമാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പൊതുജനങ്ങൾ രംഗത്തെത്തി. ചിക്കമഗളൂരു ബസ് സ്റ്റാൻഡിൽ നിന്നും കലാസാപൂരിലേക്ക് പുറപ്പെട്ട ബസാണ് നഗരത്തിലെ തിരക്കേറിയ എൻഎംസി സിഗ്നലിന് സമീപം പെട്ടെന്ന് നിലച്ചുപോയത്. തിരക്കേറിയ ജംഗ്ഷനിൽ ബസ് തകരാറിലായതോടെ നഗരത്തിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മറ്റ്…
Read Moreസ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ സ്പാകളും വീടുകളും കേന്ദ്രീകരിച്ച് നടത്തിവന്ന പെൺവാണിഭ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാറത്തഹള്ളി, സുങ്കടകട്ടെ എന്നിവിടങ്ങളിലെ സ്പാകളിലും മഞ്ജുനാഥ നഗറിലെ ഒരു വീട്ടിലും പെൺവാണിഭം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വനിതാ സംരക്ഷണ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. വിവിധയിടങ്ങളിൽ നിന്നായി ആറ് സ്ത്രീകളെ പോലീസ് സംഘം രക്ഷപ്പെടുത്തി. ഫോണിലൂടെ ഉപഭോക്താക്കളെ കണ്ടെത്തിയാണ് ഇവർ അധാർമ്മിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreഎൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
മുംബൈ: 2026-ൽ എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കാർഷിക മേഖല ആശങ്കയിൽ. മഴയെ ആശ്രയിച്ചു കഴിയുന്ന ഈ പ്രദേശങ്ങളിൽ ഗ്രാമീണ വരുമാനത്തിലും വായ്പാ തിരിച്ചടവുകളിലും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് (Ind-Ra) വ്യക്തമാക്കുന്നു. എങ്കിലും, ഈ പ്രതിഭാസം രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകില്ലെന്നും ചില പ്രദേശങ്ങളിൽ മാത്രമായി ആഘാതം ഒതുങ്ങുമെന്നുമാണ് വിലയിരുത്തൽ. ജലസേചന സൗകര്യങ്ങൾ കൂടുതലുള്ള തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രാപ്തമാണ്.…
Read More