ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌കരിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ. യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാരം സുരക്ഷാ ഭീഷണികളും പ്രക്ഷോഭ സാധ്യതകളും കണക്കിലെടുത്താണ് നീളുന്നത്. ഫെബ്രുവരി 28-നായിരുന്നു 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. നേതാവിന്റെ ജന്മനാടായ മഷ്ഹദ് നഗരത്തെയാണ് അന്ത്യവിശ്രമസ്ഥലമായി അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് താരതമ്യേന സുരക്ഷിതമാണെന്നതും തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്നതും മഷ്ഹദിനെ തിരഞ്ഞെടുക്കാൻ കാരണമായി. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം സ്ഥിതി…
Read MoreCategory: GULF
ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, ‘ഇതൊരു തുടക്കം മാത്രം’ എന്ന് ട്രംപ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ അഭിമാനസ്തംഭമായ ഏറ്റവും വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകർത്ത് അമേരിക്കൻ-ഇസ്രയേൽ സഖ്യം. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന പടുകൂറ്റൻ പാലമാണ് മിസൈൽ ആക്രമണത്തിൽ ഭാഗികമായി തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇരട്ട ആക്രമണം; രക്ഷാപ്രവർത്തകർക്കും പരിക്ക് പശ്ചിമേഷ്യയിലെ തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെട്ടിരുന്ന, 136 മീറ്റർ ഉയരമുള്ള പാലത്തിന് നേരെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കാൻ അടിയന്തര രക്ഷാസേന എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണമെന്നും ടെഹ്‌റാൻ സ്റ്റേറ്റ് ടിവി…
Read More‘അമേരിക്ക കീഴടങ്ങും വരെ പോരാട്ടം’; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
ടെഹ്‌റാൻ: ഇറാനെതിരായ യുദ്ധം അമേരിക്ക വിജയിച്ചെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ. അമേരിക്ക കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നും കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) ലക്ഷ്യത്തോടടുക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം. ‘ഇറാന്റെ നട്ടെല്ലൊടിച്ചു’ ഇറാനെതിരായ സൈനിക നീക്കം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് വിജയപ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ പ്രധാന വാദങ്ങൾ ഇവയായിരുന്നു: ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു.…
Read Moreഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ വധത്തിന് കടുത്ത ഭാഷയിൽ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിന്റെയും വില അമേരിക്കയും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും നീതി നടപ്പാക്കുമെന്നും ഖമേനി വ്യക്തമാക്കി. ആക്രമണം ഇസ്രയേൽ വ്യോമസേനയുടേത് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ച വിവരം ഇസ്രയേൽ പ്രതിരോധ മന്ത്രി…
Read Moreഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി. ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ആക്രമണം.…
Read Moreദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി
അബുദാബി∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800…
Read More“വിടാതെ പിന്തുടർന്ന് വധിക്കും” നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ
ടെഹ്‌റാൻ/തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. “ശിശുഹത്യ നടത്തുന്ന ഈ കുറ്റവാളിയെ ഞങ്ങൾ വിടാതെ പിന്തുടർന്ന് വധിക്കും” എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രസ്താവന. ഇതിനിടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം കൊല്ലപ്പെട്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിരിക്കുകയാണ്. വൈറലായ ആറ് വിരലുകൾ; വീഡിയോ വ്യാജമോ? മാർച്ച് 12-ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയെച്ചൊല്ലിയാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്. വീഡിയോയിലെ നെതന്യാഹുവിന്റെ ഒരു കൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി…
Read Moreപശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
ദുബായ്: ഗൾഫ് രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ വ്യോമാക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ ഒമാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധസേന വെടിവെച്ചിട്ടു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായിലെ തന്ത്രപ്രധാന മേഖലകളിൽ കർശന ജാഗ്രത തുടരുകയാണ്. ദുബായിൽ വർക്ക് ഫ്രം ഹോം; പ്രതിരോധം ശക്തമാക്കി യുഎഇ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) നേരെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകി. ഡൗൺ ടൗണിലെ ഓഫീസുകളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ…
Read Moreദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്
ദുബായ്: യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര-താമസ മേഖലയായ ദുബായ് ക്രീക്ക് ഹാർബറിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോൺ പതിച്ച് കെട്ടിടത്തിന് തീപിടിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെയാണ് ക്രീക്ക് ഹാർബറിലെ ആഡംബര താമസ സമുച്ചയമായ അഡ്രസ് ക്രീക്ക് ഹാർബറിന് (ടവർ 2) നേരെ ആക്രമണമുണ്ടായത്. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി പരത്തി. ഡ്രോൺ പതിച്ച ഉടൻ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി. ശക്തമായ സ്ഫോടന…
Read Moreലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
പ്യോങ്‌യാങ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച കിം ജോങ് ഉൻ, ഇതിന് പിന്നാലെ ‘ചോയ് ഹ്യോൺ’ യുദ്ധക്കപ്പലിൽ നിന്ന് അതിശക്തമായ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ച് കരുത്ത് കാട്ടി. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രത്യാക്രമണം ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ തകർത്തതായി അമേരിക്ക അറിയിച്ചു. തകർത്ത കപ്പലുകളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. ഇറാനുമായുള്ള…
Read More