മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) ബാക്കിയാകുന്ന ചെളി മാലിന്യം (സ്റ്ററി) ഉപയോഗിച്ചു ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു ജല അതോറിറ്റി.

86 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 120 കോടി രൂപ ഇതില്‍ നിന്നു ബിഡബ്ല്യുഎസ്എസ്ബിക്ക് ലഭി ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

മലിനജലം സംസ്‌കരിച്ചു വില്‍ പന നടത്തുന്നതിനു പുറമേ അടിഞ്ഞുകൂടുന്ന ചെളി മാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളമാക്കിയും വിതരണം ചെയ്യുന്നുണ്ട്.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രതിമാസം ചുരുങ്ങിയത് 4,000 മെട്രിക് ടണ്‍ സ്റ്ററിയാണ് പ്ലാന്റുകളില്‍ അടിഞ്ഞുകൂടുന്ന ത്. കോറമംഗല-ചല്ലഘട്ട, ബെലന്തൂര്‍ അമാനിക്കരെ സംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള ചെളിമാലിന്യമാണു വളമാക്കി മാറ്റി വിതരണം ചെയ്തത്.

കൂടാതെ സംസ്‌കരിച്ച മലിനജലത്തിന്റെ വില്‍പനയും 3 വര്‍ഷം മുന്‍പ് ബിഡബ്ല്യുഎസ്എസ്ബി ആരംഭിച്ചിരുന്നു. 1,000 ലീറ്ററിന് 10 രൂപയ്ക്കാണു വിതരണം ചെയ്യുന്നത്. കെട്ടിട നിര്‍മാണ ത്തിനും പാര്‍ക്കുകള്‍ നനയ്ക്കു ന്നതിനുമാണ് ഈ ജലം കൂടുത ലായി ഉപയോഗിക്കുന്നത്.

  വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു! കർഷകർ ദുരിതത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ
[masterslider id="10"]

Related posts

Click Here to Follow Us