മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ

ബെം​ഗളൂരു: ജില്ലയിൽ മുഖംമൂടി ധരിച്ച അക്രമിസംഘം വീണ്ടും സജീവമാകുന്നു. മാരകായുധങ്ങളുമായി അർദ്ധരാത്രിയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. നഗരത്തിലെ പുട്ടരാജ് നഗർ, കേശവ് പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് അഞ്ച് പേരടങ്ങുന്ന സംഘം തമ്പടിച്ചിരിക്കുന്നത്.

ആയുധങ്ങളുമായി കറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം അർദ്ധരാത്രിയിൽ ആയുധങ്ങളുമായി നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൈകളിൽ വാളും മാരകായുധങ്ങളുമായാണ് ഇവർ നീങ്ങുന്നത്. ഇതോടെ രാത്രി എട്ട് മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ജന്മദിന ആഘോഷത്തിന് പോയ വീട്ടിൽ വൻ കവർച്ച
പുട്ടരാജ് നഗർ സ്വദേശിനിയായ വിജയലക്ഷ്മിയുടെ വീട്ടിലാണ് ഒടുവിൽ കവർച്ച നടന്നത്. പിതാവിന്റെ വീട്ടിൽ ജന്മദിന ചടങ്ങിനായി വിജയലക്ഷ്മിയും കുടുംബവും പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന സംഘം 70 ഗ്രാം സ്വർണ്ണാഭരണങ്ങളും വെള്ളി ഉരുപ്പടികളും കവർന്നു. തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ ആവശ്യം. മോഷണപരമ്പര തുടരുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രികാല പട്രോളിംഗ് ഉടൻ വർദ്ധിപ്പിക്കുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ എത്രയും വേഗം പിടികൂടുക. ജനവാസ മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts