ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ തുടർച്ചയായ മൂന്നാം ദിവസവും എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ധനം നിറയ്ക്കാൻ ഓട്ടോറിക്ഷകൾ ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നത് നഗരത്തിലെ ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി. ചിലയിടങ്ങളിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂ ആണ് അനുഭവപ്പെടുന്നത്.

പ്രതിസന്ധിയിലായി ഓട്ടോ ഡ്രൈവർമാർ

ഉത്തരഹള്ളി, ദിന്നൂർ, മത്തിക്കെരെ, രാജാജിനഗർ, യശ്വന്ത്പൂർ, ഗുട്ടഹള്ളി തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. മണിക്കൂറുകളോളം വെയിലത്ത് കാത്തുനിന്നിട്ടും ഇന്ധനം ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ഡ്രൈവർമാരെ പ്രകോപിതരാക്കുന്നുണ്ട്. രാജാജിനഗറിൽ മൂന്ന് മണിക്കൂറിലധികം കാത്തുനിന്ന ഡ്രൈവർമാർക്ക് ഗ്യാസ് തീർന്നെന്ന മറുപടി ലഭിച്ചത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

“ഡ്രൈവർമാർ കടുത്ത നിരാശയിലാണ്. എവിടെയെങ്കിലും ഗ്യാസ് ഉണ്ടെന്ന് കേട്ടാൽ അവിടേക്ക് ഓട്ടോകളുടെ പ്രവാഹമാണ്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഫലമില്ലാതെ വരുമ്പോൾ അവർ സ്വാഭാവികമായും പ്രകോപിതരാകുന്നുവെന്ന് ഡി. രുദ്രമൂർത്തി (ജനറൽ സെക്രട്ടറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ – ARDU) അറിയിച്ചു.

ഗതാഗതക്കുരുക്ക് രൂക്ഷം
ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിലെ നീണ്ട നിര കാരണം പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു.

തിരക്കേറിയ റോഡിൽ ഓട്ടോകൾ നിരയായി കിടന്നതുമൂലം ബിഎംടിസി ബസ് തിരിക്കാൻ കഴിയാതെ വരികയും അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു. കോറമംഗല, മടിവാള, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയാണ്. തിരക്ക് നിയന്ത്രിക്കാൻ യശ്വന്ത്പൂർ, രാജാജിനഗർ, പീനിയ ഭാഗങ്ങളിൽ കൂടുതൽ ട്രാഫിക് പൊലീസിനെ വിന്യസിച്ചതായി ഡിസിപി (ട്രാഫിക് നോർത്ത്) ജയപ്രകാശ് അറിയിച്ചു.

  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ

ക്ഷാമത്തിന് കാരണം
സ്വകാര്യ ഗ്യാസ് ഏജൻസികളെല്ലാം അടഞ്ഞുകിടക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്റ്റോക്ക് ഉണ്ടെങ്കിലും വിപണിയുടെ വലിയൊരു ഭാഗം കൈയാളുന്ന സ്വകാര്യ ഏജൻസികൾ ഇറക്കുമതി തടസ്സപ്പെട്ടതോടെ പ്രതിസന്ധിയിലായി. ഇതാണ് സർക്കാർ പമ്പുകളിൽ അമിത തിരക്കുണ്ടാകാൻ കാരണമായത്.

കടകളിലേക്കും മറ്റും വാഹനങ്ങൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധം റോഡുകൾ ഓട്ടോറിക്ഷകൾ കയ്യടക്കിയിരിക്കുകയാണെന്ന് വ്യാപാരികളും പരാതിപ്പെടുന്നു. വരും ദിവസങ്ങളിലും ഇന്ധന ലഭ്യത സാധാരണ നിലയിലായില്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡ്രൈവർമാരുടെ ആലോചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us