അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബെംഗളൂരു നഗരപ്രാന്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അമ്മയും മകളും മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസ്സുകാരനായ മകൻ മായങ്ക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ക്രൂരമായ കൊലപാതകശ്രമം

പോലീസ് നൽകുന്ന വിവരമനുസരിച്ച്, മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും സഹോദരീപുത്രന്റെയും കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങൾ ജീവനൊടുക്കാൻ പോകുകയാണെന്നും കടബാധ്യതയാണ് ഇതിന് കാരണണെന്നും വ്യക്തമാക്കുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

വീഡിയോ കണ്ടയുടൻ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പിൻവാതിൽ വഴി അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നാല് പേരെയും കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കടബാധ്യതയും ആഡംബര ജീവിതവും

ചിട്ടി ബിസിനസ്സുമായി ബന്ധപ്പെട്ട വൻ കടബാധ്യതയാണ് ഈ കടുംകൈയ്ക്ക് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ബെംഗളൂരു റൂറൽ എസ്.പി ചന്ദ്രകാന്ത് എം.വി പറഞ്ഞു. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഇടപാടുള്ള ചിട്ടി ബിസിനസ്സുകൾ മോഹൻ നടത്തിയിരുന്നു. കൂടാതെ ഉഗാദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഇറച്ചി വ്യാപാരത്തിലും ദീപാവലിക്ക് പടക്കക്കച്ചവടത്തിലും ഇയാൾക്ക് നിക്ഷേപമുണ്ടായിരുന്നു. ഇതിനോടൊപ്പം തന്നെ മോഹന്റെ ആഡംബര ജീവിതശൈലിയും കടം കുമിഞ്ഞുകൂടാൻ കാരണമായതായി പോലീസ് സംശയിക്കുന്നു.

  വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ

കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് എല്ലാവരും ചേർന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts