നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

ബെംഗളൂരു: നഗരത്തിൽ തുടരുന്ന പാചകവാതക ക്ഷാമത്തിനിടെ ഉപഭോക്താവിൽ നിന്ന് വിചിത്രമായ അധിക ചാർജ് ഈടാക്കി ബെംഗളൂരുവിലെ കഫേ. നഗരത്തിലെ പ്രശസ്തമായ ‘തിയോ കഫേ’ (Theo Cafe) ആണ് ഓർഡർ ചെയ്ത മിന്റ് നാരങ്ങാവെള്ളത്തിന് അഞ്ച് ശതമാനം ‘ഗ്യാസ് ക്രൈസിസ് ചാർജ്’ (Gas Crisis Charge) ബില്ലിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.

ബില്ലിലെ കണക്കുകൾ ഇങ്ങനെ;
മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ₹179 വീതം)
ഡിസ്കൗണ്ട് (5%): 17.90 രൂപ കുറച്ചു
നികുതികൾ: ജി.എസ്ടി. (CGST, SGST – 2.5% വീതം) കൂട്ടിച്ചേർത്തു
ഗ്യാസ് ക്രൈസിസ് ചാർജ് (5%): 17.01 രൂപ അധികമായി ഈടാക്കി
ആകെ തുക: 374 രൂപ

  സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

വിമർശനമുയർത്തി സോഷ്യൽ മീഡിയ

രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ഈ വിചിത്ര ബില്ല് ലഭിച്ചത്. നാരങ്ങാവെള്ളം തയ്യാറാക്കാൻ പാചകവാതകത്തിന്റെ ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

“നാരങ്ങ ചൂടാക്കിയാണോ നിങ്ങൾ വെള്ളം ഉണ്ടാക്കുന്നത്?”, “നാരങ്ങാവെള്ളത്തിൽ ഇനി ഗ്യാസ് നിറച്ചു തുടങ്ങിയോ?” എന്നിങ്ങനെയുള്ള പരിഹാസ രൂപേണയുള്ള കമന്റുകളാണ് ബില്ലിന്റെ ചിത്രം സഹിതം പ്രചരിക്കുന്നത്. നിലവിലെ എൽ.പി.ജി ക്ഷാമത്തെ മറയാക്കി ഭക്ഷണശാലകൾ ഉപഭോക്താക്കളെ അനാവശ്യമായി ചൂഷണം ചെയ്യുകയാണെന്നും വിമർശനമുയരുന്നുണ്ട്.

  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

ഗ്യാസ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മറ്റ് വിഭവങ്ങൾക്ക് ചാർജ് വർധിപ്പിക്കുന്നത് മനസ്സിലാക്കാമെങ്കിലും, അടുപ്പിൽ വെക്കാത്ത പാനീയങ്ങൾക്ക് പോലും ‘ഗ്യാസ് ചാർജ്’ ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us