ഇറാന്റെ മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു.

ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർത്തി.

ശനിയാഴ്ച യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.

  കാപ്പി ഉൾപ്പടെ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും; വാണിജ്യ സിലിണ്ടർ വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് ഉടമകൾ

കൂടാതെ ഇറാൻ സൈന്യത്തിന്റെ പ്രമുഖ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രതികാരത്തിന്റെ സൂചനയുമായി ചുവന്ന കൊടി?

ഷിയാ ആചാരപ്രകാരം നീതിക്കും പ്രതികാരത്തിനുമുള്ള ആഹ്വാനമായാണ് ചുവന്ന കൊടി ഉയർത്തുന്നത്. രക്തസാക്ഷിത്വമോ കൊടിയ അനീതിയോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ മാത്രം ഉയർത്തുന്ന ഈ പതാക, ഇസ്രയേലിനും യുഎസിനുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന ഇറാന്റെ വ്യക്തമായ മുന്നറിയിപ്പായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതികരണവുമായി ട്രംപ്

  നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മലയാളി ഭക്തർക്ക് ഉൾപ്പെടെ ആശ്വാസമായി പ്രാദേശിക ക്രമീകരണങ്ങൾ

ഖമനയിയുടെ വധത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. “ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ആക്രമണത്തെത്തുടർന്ന് ഇറാനിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ ശക്തികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ഇന്നത്തെ നോബ് തുറ സമയം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us