മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടുന്നു

ബെംഗളൂരു : മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം. കൂടുതൽ വന്യമൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് മൈസൂരു മൃഗശാല എക്‌സിക്യുട്ടീവ് ഡയറക്ടർ പി. അനുഷ പറഞ്ഞു.

അടുത്തിടെ ചിലമൃഗങ്ങൾ മൃഗശാലയിൽ ചത്തിരുന്നു. പദ്മാവതി എന്ന ആന, സിംഹവാലൻ കുരങ്ങ്, പതിറ്റാണ്ടിലേറെ ഇവിടെയുണ്ടായിരുന്ന ജാഗ്വാർ എന്നിവയാണ് ചത്തത്. അതിനാലാണ് കൂടുതൽ മൃഗങ്ങളെ എത്തിച്ച് എണ്ണംകൂട്ടാനുള്ള നീക്കം ആരംഭിച്ചത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

മാർജാരകുടുംബത്തിലെ വലിയ മൃഗങ്ങളിൽ ഒന്നാണ് ജാഗ്വാർ. കാഴ്ചയിൽ പുള്ളിപ്പുലിയെക്കാൾ വലുതും കടുവയുടെ സ്വഭാവസവിശേഷതകൾ പുലർത്തുന്നതുമായ ഈ ജീവി അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലും മെക്‌സിക്കോ, പാരഗ്വായ്, വടക്കൻ അർജന്റീന എന്നിവിടങ്ങളിലുമാണ് കാണപ്പെടുന്നത്.

ഇവയെയടക്കം കൂടുതൽ ഇനങ്ങളെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ അനുമതിതേടിയത്. നിലവിൽ ഒരു ജാഗ്വാർ മാത്രമേ മൈസൂരു മൃഗശാലയിലുള്ളൂ.

133 വർഷം പഴക്കമുള്ള മൈസൂരു മൃഗശാലയിൽ പ്രജനനകേന്ദ്രമുള്ളതിനാൽ ആവശ്യത്തിന് സിംഹവാലൻ കുരങ്ങുകളുണ്ട്. അതിനാൽ ഇവയെ എത്തിക്കേണ്ട ആവശ്യമില്ല. ഇവിടെയെത്തിക്കാനുള്ള കൂടുതൽ വിദേശമൃഗങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്ന് പി. അനുഷ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts