എതിർപ്പ്; സംവരണ ബില്ലിന്റെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് സിദ്ധരാമയ്യ 

ബെംഗളൂരു: സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ.

വ്യവസായ സമൂഹത്തില്‍ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണിത്.

വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബില്‍ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

സമവായമില്ലെങ്കില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ ബില്ല് പരിഗണനയ്ക്ക് വരില്ല.

സ്വകാര്യ തൊഴില്‍ മേഖലയില്‍ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയത്.

  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും

സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിനാണ് അംഗീകാരം നല്‍കിയത്.

കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണച്ചട്ടം ബാധകമാകുക.

50 ശതമാനം മാനേജ്മെന്‍റ് പദവികളിലും 75 ശതമാനം നോണ്‍ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് 100 ശതമാനം കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളൂവെന്നും നിലവില്‍ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്.

  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

പ്യൂണ്‍, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ളത്.

കർണാടകയില്‍ രജിസ്റ്റർ ചെയ്ത കച്ചവട സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ചട്ടം ബാധകമാക്കാനാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
[masterslider id="10"]

Related posts

Click Here to Follow Us