സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. നേപ്പാളിൽ തീർത്ഥാടനത്തിന് എത്തിയ 55 കാരിയായ രാജേഷ് ഗോലയാണ് മരിച്ചത്.
പ്രക്ഷോഭക്കാർ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ എടുത്ത് ചാടിയപ്പോഴാണ് മരണം സംഭവിച്ചത്. ഇവരോടൊപ്പം ചാടിയ ഭർത്താവ് റാംവീര്‍ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനാണ് സെപ്റ്റംബർ ഏഴിന് രാജേഷ് ഗോലയും രാംവീർ സിംഗും നേപ്പാളിൽ എത്തിയത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
പ്രക്ഷോഭം ശക്തമായതോടെ പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടു. നാലാം നിലയിൽ കുടുങ്ങിയ ഇവർ രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെയാണ് ജനാലയിലൂടെ പുറത്തേക്ക് ചാടിയത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]