ബെംഗളൂരു : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. അസുഖം ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്‌സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഓക്‌സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക്…
Read MoreDay: 13 September 2025
വിവാഹാഭ്യർഥന നിരസിച്ച അയൽവാസിയായ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ബെംഗളൂരു :ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിൽ യുവാവ് അയൽവാസിയായ യുവതിയെ കുത്തിക്കൊന്നു. രക്ഷിതയാണ് (24) ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പ്രതിയായ കാർത്തിക് (25) നെ രാത്രി എട്ടോടെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹാഭ്യർഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ കാർത്തിക് രക്ഷിത ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞ് പലതവണ കുത്തുകയായിരുന്നു. അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ…
Read Moreബെംഗളൂരുവിലെ ഫുട്പാത്തിലൂടെ നടന്ന് യഥാർത്ഥ സാഹചര്യം വെളിപ്പെടുത്തുന്ന കനേഡിയൻ യുവാവ്
ബെംഗളൂരു: മായാ നഗരമായ ബെംഗളൂരു നമുക്കെല്ലാവർക്കും ഒരു സ്വപ്നലോകമാണ്, നൂറുകണക്കിന് സ്വപ്നങ്ങളുമായി ദശലക്ഷക്കണക്കിന് ആളുകൾ ജോലി തേടി ഇവിടെയെത്തുന്നു. ഇവിടെ വരുന്നവരും ഇവിടെ താമസിക്കുന്നവരും ഇവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ ശ്രമിക്കുന്നത് വളരെ അപൂർവമാണ്. ഇനി ഇവിടെ നടക്കാൻ ഒരു നടപ്പാതയില്ല. ഉണ്ടെങ്കിൽ പോലും നടക്കാൻ കഴിയില്ല. ബെംഗളൂരുവിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ നേരിടുന്ന പ്രശ്‌നമാണിത് . മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് അടുത്തുള്ള സ്റ്റാർബക്സ് ഔട്ട്‌ലെറ്റിലേക്ക് ഏകദേശം 2.4 കിലോമീറ്റർ ദൂരം അദ്ദേഹം ഈ നടപ്പാതയിലൂടെ നടന്നു. ഈ സമയത്ത്,…
Read Moreഅമേരിക്കയിൽ ഭാര്യയുടെ മുന്നിൽ വെച്ച് കർണാടക സ്വദേശിയെ തലയറുത്ത് കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലെ ഡാളസിൽ, തകർന്ന വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് പറഞ്ഞതിൽ കുപിതനായ ക്യൂബൻ വംശജനായ ഒരു തൊഴിലാളി കർണാടകയിൽ നിന്നുള്ള ഹോട്ടൽ മാനേജർ ചന്ദ്രമൗലി ബോബ് നാഗമല്ലയ്യയെ (50) തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ജോർദാൻ കോബസ് മാർട്ടിനെസ് (37) അറസ്റ്റിലായി. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഭവത്തിൽ കടുത്ത രോഷവും ദുഃഖവും പ്രകടിപ്പിച്ചു. മല്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനായി സംഭാവനകൾ ശേഖരിക്കാനും അവർ ആരംഭിച്ചു. ഡാളസിന്റെ പ്രാന്തപ്രദേശത്തുള്ള ഡൗൺസ്യൂട്ട്സ് ഹോട്ടലിൽ മാനേജരായിരുന്നു മല്ലയ്യ, മാർട്ടിനെസും അവിടെയാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച,…
Read Moreസോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി ഐശ്വര്യ ലക്ഷ്മി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി നടി ഐശ്വര്യ ലക്ഷ്മി. തന്റെ പ്രൊഫഷനെ സഹായിക്കുമെന്ന് കരുതിയാണ് സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ അതേ മാധ്യമം തന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയാണെന്നും ഐശ്വര്യ ലക്ഷ്മി കുറിച്ചു. സാമൂഹിക മാധ്യമങ്ങൾ തന്റെ ചിന്തകളെയും വികാരങ്ങളെയും കവർന്നെടുക്കുകയും തന്നെ യഥാർഥ ഗവേഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തതായി അവർ കുറിച്ചു. വളരെ പണിപ്പെട്ടാണ് സോഷ്യൽമീഡിയയുടെ ദൂഷ്യ ഫലങ്ങൾ മറികടക്കാൻ ശ്രമിച്ചിരുന്നതെന്നും തത്ക്കാലം സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണെന്നും ഐശ്വര്യ വ്യക്തമാക്കി. സോഷ്യൽ മീഡിയകളിലൂടെ സാന്നിധ്യം…
Read Moreദുരുപയോഗം ചെയ്യുന്നത് തടയാൻ സംസ്ഥാനത്ത് നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കും
ബെംഗളൂരു : കർണാടകത്തിൽ നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു. കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻവേണ്ടിയാണിത്. ഇതിനായി വീടുകൾതോറുമെത്തിയുള്ള സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥർക്കായിരിക്കും ഇതിനുള്ള ചുമതല. ആധാർകാർഡുകൾ നിലവിൽവന്നശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പരിശോധന വരുന്നത്. ആധാറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും സഹായം നൽകുന്നതും. മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. 100-നുമുകളിൽ പ്രായമുള്ള ആധാർകാർഡ് ഉടമകളുടെ തത്‌സ്ഥിതി പരിശോധിക്കാൻ നേരത്തേ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ്…
Read Moreഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Moreശബ്ദരേഖ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; ശരത്തിനോട് വിശദീകരണം തേടി സിപിഐഎം
തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം തേടി പാര്‍ട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശരത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങള്‍ എസി മൊയ്തീന്‍ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിപിഐഎം നേതാക്കള്‍ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ്…
Read Moreദസറ ഉദ്ഘാടന വിഷയത്തിൽ എതിർപ്പുകൾ നേരിടുന്ന ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ
ബെംഗളൂരു : ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ചതിൽ ബിജെപി നേതാക്കളിൽനിന്നുൾപ്പെടെ എതിർപ്പുകൾ നേരിടുന്ന ബുക്കർ സമ്മാനജേതാവ് ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ. ‘നാവെദ്ദു നില്ലഡിദ്ദാരെ’ എന്നപേരിലുള്ള സ്ത്രീസംഘടനകളുടെ കൂട്ടായ്മയാണ് ബാനു മുഷ്താഖിനുവേണ്ടി രംഗത്തെത്തിയത്. എഴുത്തുകാരും ബുദ്ധിജീവികളും ഉൾപ്പെട്ടതാണിത്. സർക്കാർ സമ്മർദത്തിനു വഴങ്ങരുതെന്നും ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ച തീരുമാനത്തിൽനിന്ന് പിൻമാറരുതെന്നും സംഘടനാഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം ഒന്നിച്ചുനിൽക്കുന്ന ദസറ ആഘോഷവേളയിൽ വേർതിരിവിന്റെയും സാമുദായികതയുടെയും രാഷ്ട്രീയംകളിക്കുന്ന പ്രതിപക്ഷപാർട്ടിയുടെ നിലപാട് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. ഡോ. വസുന്ദര ഭൂപതി, ഡോ. അക്കായ് പദ്മശാലി, ഡോ. സുനന്ദമ്മ, ഡോ.…
Read Moreരാഹുലിന്റെ സസ്‌പെന്‍ഷന്‍: സ്പീക്കര്‍ക്ക് സതീശന്റെ കത്ത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. ഇതോടെ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നില്‍ക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദത്തിനാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. രാഹുലിന്റെ…
Read More