ബെംഗളൂരുവിലെ പിജിയിൽ അതിക്രമിച്ച് കയറി സ്ത്രീയെ പീഡിപ്പിച്ച് കൊള്ളയടിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്ത് അതിക്രമിച്ചു കയറി വാടകക്കാരിയെ അനുചിതമായി സ്പർശിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന് 30 വയസ്സുകാരനെ സുഡുഗുണ്ടേപാളയ പോലീസ് അറസ്റ്റ് ചെയ്തു .

ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നുള്ള നരേഷ് പട്ടേം ആണ് അറസ്റ്റിലായത്. പട്ടേം ബൈക്ക്-ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

2021-ൽ സ്വന്തം നാട്ടിൽ രണ്ട് കവർച്ച കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം പട്ടേം കുറച്ചു കാലം മുമ്പ് ബെംഗളൂരുവിൽ എത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഓഗസ്റ്റ് 29 ന് പുലർച്ചെ 3 നും 4 നും ഇടയിൽ, ബിടിഎം ലേഔട്ട് ഒന്നാം സ്റ്റേജിലെ ലക്ഷ്മണ ദുർഗ ലേഡീസ് പിജിയുടെ അരികിലൂടെ കടന്നുപോകുമ്പോൾ വാതിൽ തുറന്നിരിക്കുന്നത് അയാൾ കണ്ടു. സെക്യൂരിറ്റി ഗാർഡ് ഗാഢനിദ്രയിലായിരുന്നതിനാൽ അയാൾ അകത്തു കയറി.

എത്തഹോടെ 21 വയസ്സുള്ള പരാതിക്കാരിയുടെ മുറിയിലേക്ക് അയാൾ കയറുകയായിരുന്നു, ആദ്യം അത് രാത്രി ഷിഫ്റ്റിൽ നിന്ന് മടങ്ങിവരുന്ന തന്റെ റൂംമേറ്റ് ആണെന്ന് അവർ കരുതി

അനുചിതമായി തന്നെ സ്പർശിച്ചതിന് ശേഷം മുഖം ഒരു തൂവാല കൊണ്ട് മറച്ച ഒരു പുരുഷനെ കണ്ട് യുവതി ബഹളം ഉണ്ടാക്കി.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം, പ്രതി മുറിയിൽ ഉണ്ടായിരുന്ന 2,500 രൂപ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇരയുടെ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രതി മറ്റൊരു മുറിയുടെ വാതിലുകൾ പൂട്ടിയിരുന്നു.

സുഡുഗുണ്ടേപാളയ പോലീസ് നൂറുകണക്കിന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
[masterslider id="10"]

Related posts