റോഡ് വികസനത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തതായി ഇ.ഡിയ്ക്ക് പരാതി നൽകി ബി.ജെ.പി. നേതാവ്

ബെംഗളൂരു : ബെംഗളൂരുവിൽ റോഡ് വികസനത്തിനായി അനുവദിച്ച 46,300 കോടി രൂപ ദുരുപയോഗം ചെയ്തതായി പരാതി. ബി.ജെ.പി. നേതാവും കർണാടക അഴിമതിവിരുദ്ധ ഫോറം പ്രസിഡന്റുമായ എൻ.ആർ. രമേഷ് ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകിയത്.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും 18 മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേയാണ് പരാതി.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

2013-നും 2023-നും ഇടയിൽ ബി.ബി.എം.പി.ക്ക് റോഡ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാണ് പണമെന്ന് പരാതിയിൽ പറഞ്ഞു.

അഴിമതി, പണമുണ്ടായിട്ടും റോഡുകളുടെ മോശം അവസ്ഥ എന്നിവയുടെ പേരിൽ ബി.ബി.എം.പി.യുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെന്റ് ആൻഡ് പ്രോജക്ടിനെയാണ് പരാതിയിൽ പ്രധാനമായും കുറ്റപ്പെടുത്തുന്നത്.

അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് അന്വേഷിക്കണമെന്ന് ഇ.ഡി.ക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
[masterslider id="10"]

Related posts

Click Here to Follow Us