ആംഗ്യ ഭാഷയിലൂടെ വാദം; കേൾവി പരിമിതിയെയും മറികടന്ന് കർണാടകയിൽ ചരിത്രം സൃഷ്ടിച്ച് മലയാളി അഭിഭാഷക

ബെംഗളൂരു : ആംഗ്യ ഭാഷയിലൂടെ വാദിച്ച് ബധിരയും മൂകയുമായ മലയാളി അഭിഭാഷക സാറ സണ്ണി കർണാടക ഹൈക്കോടതിയിൽ ശ്രദ്ധേയയായി .

രാജ്യത്തെ കേൾവി പരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറയുടെ വാദം ആംഗ്യ ഭാഷ വിവർത്തകന്റെ സഹായത്തോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന കേട്ടത്.

എതിർ കക്ഷിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് സാറയെ അഭിനന്ദിച്ചു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

സ്ത്രീ ധനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ തിരച്ചിൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അഡ്വ.കെ രവീന്ദ്രനാഥനൊപ്പം ആണ് സാറ ഹാജരായത്.

സണ്ണി – ബെറ്റി ദമ്പതികളുടെ മകളായ സാറ കോട്ടയം സ്വദേശിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts