നഗരത്തിലെ ആദ്യ അക്ക കഫെ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് ദേശീയ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ആദ്യത്തെ അക്ക കഫേ ആരംഭിച്ചു.

ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അക്ക കഫേ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി, ഒലവിവ ഊറ്റ എന്ന ടാഗിൽ കെംപെഗൗഡ റോഡിലെ ഗാന്ധി നഗറിൽ (മജസ്റ്റിക്കിന് സമീപം) മാർച്ച് 8 നാണ് അക്ക കഫേ ആരംഭിച്ചത്.

  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

കർണാടകയിലുടനീളം 200-ലധികം അക്ക കഫേകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് വനിതാ സംരംഭകരുടെ ശാക്തീകരണത്തിന് വഴിയൊരുക്കും.

ഒരു സ്വാശ്രയ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ് കഫേ നടത്തുന്നത്.

അക്ക കഫേ ആഴ്ചയിലുടനീളം രാവിലെ 9 മുതൽ രാത്രി 9 വരെ തുറന്നിരിക്കും.

അക്ക കഫേ പ്രോഗ്രാമിന് കീഴിൽ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ലഭിക്കും..

ശുദ്ധമായ രുചിയോടൊപ്പം പ്രാദേശിക ഭക്ഷണം മിതമായ നിരക്കിൽ നൽകുന്നുവെന്ന പ്രത്യേകതയും അക്ക കാഫെയ്ക്ക് ഉണ്ട്.

അക്ക കഫേ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് തീരുമാനം, വരും ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും അക്ക കഫേകൾ ആരംഭിക്കുമെന്ന അറിയിപ്പുണ്ട്.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
[masterslider id="10"]

Related posts

Click Here to Follow Us