കോൺഗ്രസ് പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തി കെട്ടിത്തൂക്കി; ഉദ്ദേശ്യം ഇനിയും കണ്ടെത്താനായിട്ടില്ല

ബംഗളൂരു: ഗദഗ് ജില്ലയിലെ ദംബൽ ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി.

സംഭവത്തോടനുബന്ധിച്ച് മുണ്ടർഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

ശരണപ്പ സന്ദിഗൗഡർ എന്നയാളാണ് മരിച്ചത്. ഫെബ്രുവരിയിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് ശരണപ്പ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ആരോപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗദഗ് ജില്ലയിലെ ഡോണി ഗ്രാമത്തിലെ താമസക്കാരനായിരുന്നു ശരണപ്പ.

കോൺഗ്രസ് പാർട്ടിയിൽ സജീവമായിരുന്നു ശരണപ്പ, ഡോണി ഗ്രാമത്തിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ ഭാഗമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ, ഇരയെ ആക്രമിക്കുന്നതിന് മുമ്പ് പ്രതി ഓടിച്ചെന്ന് പോലീസ് പറഞ്ഞു.

പ്രതി ശരണപ്പയുടെ കണ്ണിൽ മുളകുപൊടി എറിയുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് അക്രമി ശരണപ്പയുടെ കാലുകൾ കെട്ടി മരത്തിൽ കെട്ടിത്തൂക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുത്. കുറ്റകൃത്യം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ ഇരയുടെ ബൈക്കും കണ്ടെത്തിയട്ടുണ്ട്.

കൊലപാതകത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

കൊലപാതകത്തിൻ്റെ ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികൾ. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നത്.

മുണ്ടർഗി പോലീസ് കൊലപാതകത്തിന് കേസെടുത്ത് എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, മരണകാരണം കണ്ടെത്താൻ പോലീസ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us