മജസ്റ്റിക്ക് മെട്രോ മേൽപ്പാലത്തിന് മുകളിൽ “ട്രാൻസ് ജെൻറർ”ശല്യം രൂക്ഷം;യാത്രക്കാരെ തടഞ്ഞു നിർത്തി പട്ടാപ്പകൽ പണം പിടിച്ചു പറിക്കുന്നു; കണ്ണടച്ച് അധികൃതർ !

ബെംഗളൂരു: ഭിന്ന ലിംഗക്കാർ ഒരു കാലത്ത് അനുഭവിച്ചിരുന്ന സാമൂഹികമായ മാറ്റി നിർത്തലുകളെ കുറിച്ച് നമ്മൾ എല്ലാം ബോധവാൻമാരാണ്, എന്നാൽ സാഹചര്യം വളരെയധികം മാറിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്, എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിഭാഗം ട്രാന്സ് ജെൻഡർ വിഭാഗക്കാർ സൃഷ്ടിക്കുന്നത് ഭീതിജനകമായ സാഹചര്യങ്ങളാണ്, അതു പോലെ ഉള്ള ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് മജസ്റ്റിക്ക് കെംപെ ഗൗഡ ബസ് സ്റ്റാൻ്റിനും മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാർക്കായുള്ള മേൽപ്പാലം.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും കാൽനടയായി മേൽപ്പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവരാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നത്.

ഭിന്ന ലിംഗ വിഭാഗത്തിൽ ഉൾപ്പെട്ട നാലോ അഞ്ചോ പേർ മേൽപ്പാലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിന്നാണ് യാത്രക്കാരെ തടഞ്ഞു നിർത്തി പണം വാങ്ങുന്നത്, പണം നൽകാൻ തയ്യാറാവാത്തവരുമായി ഇവർ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.

അതേ സമയം ഇത്തരം അക്രമ സംഭവങ്ങൾ നിയന്ത്രിക്കേണ്ട പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉള്ള നടപടികൾ അപര്യാപ്തമാണ്.

ചില അപൂർവ ദിവസങ്ങളിൽ മാത്രം ഒരു പോലീസ് കോൺസ്റ്റബിൾ സ്ഥലത്ത് ഉണ്ടാവാറുണ്ടെങ്കിലും പലപ്പോഴും അവരുടെ കണ്ണ് എത്താത്ത സ്ഥലത്ത് പണപ്പിരിവ് നടത്തുന്നതും നമുക്ക് കാണാൻ കഴിയും.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

മേൽപ്പാലം ഒഴിവാക്കി റോഡിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുക എന്നത് മാത്രമാണ് അനധികൃത പണപ്പിരിവിൽ നിന്ന് രക്ഷനേടാൻ യാത്രക്കാരുടെ മുന്നിലുള്ള ഏക വഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts