നാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് ആധിപത്യം

നാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക്  ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 177 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 56 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും അകൗണ്ട് തുറക്കാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പതിനഞ്ചാം അര്‍ധ സെഞ്ച്വറിയാണിത്. 20 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ രോഹിത് – രാഹുല്‍ സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ്ക്ക്

ഇന്ത്യന്‍ സ്പിന്‍ നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ചുവിക്കറ്റെടുത്ത ജഡേജയും മൂന്ന് വിക്കറ്റെടുത്ത അശ്വിനുമാണ് ഓസിസിനെ ചെറിയ സ്‌കോറിലൊതുക്കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts