അമല പോളും ധനുഷും പ്രണയത്തിൽ!!! ഇരുവരും മുൻ ബന്ധം ഉപേക്ഷിച്ചത് അതുകൊണ്ടോ??

തെന്നിന്ത്യൻ താരങ്ങളായ അമല പോളും ധനുഷും പ്രണയത്തിലോ?. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതവും. സംവിധായകൻ എ.എൽ.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാൽ, പിന്നീട് ആ ബന്ധം തകരുകയായിരുന്നു.

2011-ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് പ്രണയം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഒടുവിൽ 2014 ലാണ് തങ്ങൾ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതെന്നും ഇരുവരും പരസ്യമാക്കുന്നു. ആ വർഷം ജൂണിൽ തന്നെ വിവാഹനിശ്ചയവും വിവാഹവും നടന്നു. വൻ താരനിര അണിനിരന്ന ഈ വിവാഹം ചെന്നൈയിൽ വച്ചാണ് നടന്നത്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

വിവാഹം കഴിഞ്ഞ ഒരു വർഷം ആകുമ്പോഴേക്കും ഈ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അമല സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിർത്തിരുന്നതായാണ് റിപ്പോർട്ട്. ഈ തർക്കം പിന്നീട് കുടുംബ ജീവിതത്തിനു വലിയ വില്ലനായി. ഒന്നിച്ചുപോകാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തു. 2017 ൽ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്തു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

നടൻ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാൻ കാരണം അക്കാലത്ത് ആരോപണം ഉയർന്നിരുന്നു. വിജയിയുടെ പിതാവ് എ.എൽ.അഴഗപ്പൻ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാർ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്.

എന്നാൽ ഇത്തരത്തിലൊരു ഗോസിപ്പ് ഇപ്പോൾ വീണ്ടും പൊങ്ങി വരുന്നു. ധനുഷിന്റെ വിവാഹ മോചനം ആണ് ഈ ഗോസിപ്പിന് വഴി തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts