കവർച്ചയ്ക്ക് എത്തിയ ആൾ വീടിനുള്ളിൽ മരിച്ച നിലയിൽ

death

ബെംഗളൂരു: വിദേശ യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയ ദമ്പതികൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം.

വീട്ടിലെ പൂജാമുറിയുടെ ഫാനില്‍ ഒരു കവര്‍ച്ചക്കാരന്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത് . രക്ഷപ്പെടാന്‍ ഏറെ വഴികളുണ്ടായിട്ടും കള്ളന്‍ എന്തിനാണ് ഇവിടെ തൂങ്ങിമരിച്ചതെന്ന സംശയം പോലീസിനെയും കുഴക്കുന്നു.

ഇന്ദിരാനഗറിലെ ഈശ്വര്‍ നഗറിലെ വീട്ടിലാണ് സംഭവം. 46കാരനായ അസം സ്വദേശി ദിലീപ് ബഹദൂര്‍ എന്ന ദിലീപ് കുമാറാണ് മരിച്ചത്. വീട്ടുടമസ്ഥനായ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചര്‍ ശ്രീധര്‍ സാമന്തറോയും ഭാര്യയും സെപ്റ്റംബര്‍ 20നാണ് യൂറോപ് യാത്രക്കായി പുറപ്പെട്ടത്. ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4.30ന് തിരിച്ചെത്തി. താക്കോല്‍ ഉപയോഗിച്ച്‌ വീട് തുറക്കാനാകാത്തതിനെ തുടര്‍ന്ന് ആശാരിയെ വിളിച്ച്‌ വാതില്‍ തുറന്നു. പിറകിലെ വാതിലും തുറന്നു കിടന്നത് കണ്ടതോടെ ശ്രീധര്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തും മുമ്പേ സ്വകാര്യ സുരക്ഷാജീവനക്കാരെത്തി ജനല്‍ വഴി പൂജാമുറിയില്‍ കടന്നു. അപ്പോഴാണ് മോഷ്ടാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു. ഭവന മോഷണക്കേസുകളിലടക്കം നേരത്തേ പ്രതിയാണ് മരിച്ച ദിലീപ് കുമാര്‍. നേരത്തേ ഇയാള്‍ ജെ.ബി നഗറിലെ കോടിഹള്ളിയിലായിരുന്നു താമസം. പോലീസ് അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us