എനിക്ക് ബെംഗളൂരു നഗരം വളരെ ഇഷ്ടമാണ്; പ്രസിഡന്റ് ദ്രൗപതി മുർമു

ബെംഗളൂരു: പ്രസിഡന്റ് ദ്രൗപതി മുർമു ചൊവ്വാഴ്ച ബെംഗളൂരുവിനെ ‘വളരെ’ ഇഷ്ടപ്പെടുന്നുവെന്നും ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ കർണാടക ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിധാന സൗധയിലെ ബാങ്ക്വറ്റ് ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യമായി ഇവിടെയെത്തിയപ്പോൾ ബെംഗളൂരുവിനെയും മുഴുവൻ കർണാടകത്തെയും എനിക്ക് വളരെ ഇഷ്ടമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും, മുർമു പറഞ്ഞു. “കാരണം, രാജ്യത്തെ ജനങ്ങളോട് മാത്രമല്ല, ലോകത്തോടും വലിയ ഹൃദയമുള്ള ഒരു നഗരമാണിത്. ഈ നഗരം വളരെ സമാധാന പ്രിയമാണ്, എന്നും അവർ പറഞ്ഞു. ആധുനിക വ്യാവസായിക വികസനത്തിൽ കർണാടക പ്രധാന പങ്കുവഹിച്ചുവെന്ന് മുർമു പറഞ്ഞു.

“ബയോ ടെക്‌നോളജി, ഹെവി എഞ്ചിനീയറിംഗ്, ഏവിയേഷൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ ഇത് മുൻനിര സംസ്ഥാനമാണ്. നമ്മുടെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമെന്ന നിലയിൽ കർണാടക വിലമതിക്കാനാകാത്ത സംഭാവനയാണ് നൽകുന്നതെന്നും മുർമു പറഞ്ഞു.

കർണാടകയിലെ ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും സംരംഭകരും വ്യാവസായിക വികസനത്തിന്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്കായി വളരെ മികച്ച ഇക്കോ സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നും മുർമു പറഞ്ഞു.

“ഇന്ത്യയുടെ പ്രഥമ പൗരന് ഒരു പൗര സ്വീകരണം മുമ്പ് നടന്നിട്ടില്ല എന്ന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു
‘പ്രസിഡന്റ് ആകുന്നതിന് മുമ്പ് മുർമു ബെംഗളൂരുവിൽ വന്നിരുന്നു. രാഷ്ട്രപതിയായ ശേഷം വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുർമു പറഞ്ഞുവെന്നും മുർമുവിന് ഈ നഗരം സന്ദർശിക്കാൻ ധാരാളം അവസരങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ താവർചന്ദ് ഗെലോട്ട്, കർണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അലോക് ആരാധേ, നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us