നഗരത്തിലെ ആംബുലൻസ് സർവീസുകൾ സ്തംഭിച്ചു; പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ

ബെംഗളൂരു: ഹെൽപ്പ്‌ലൈൻ കേന്ദ്രത്തിലെ ഹാർഡ്‌വെയർ പ്രശ്‌നം കാരണം ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആംബുലൻസ് സേവനമായ 108 തകരാറിലായതിനാൽ കർണാടകയിലുടനീളമുള്ള രോഗികൾ ബുദ്ധിമുട്ടിയെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ കാരണം സർക്കാർ നടത്തുന്ന സർവീസിലെ ജീവനക്കാർക്ക് പൊതുജനങ്ങളിൽ നിന്ന് ഫോൺ കോളുകൾ സ്വീകരിക്കാൻ കഴിയാതെ വന്നതോടെ നിരവധി ആളുകൾക്ക് വിലകൂടിയ സ്വകാര്യ ആംബുലൻസുകളാണ് ആശ്രയിക്കേണ്ടി വന്നത്.

108 എന്ന സൗജന്യ ആംബുലൻസ് സേവനം, സർക്കാർ കരാറിന് കീഴിലുള്ള ലാഭ ലക്ഷ്യമില്ലാത്ത എമർജൻസി സർവീസ് പ്രൊവൈഡറായ ജി വി കെ-ഇ എം ആർ ഐ (GVK-EMRI) ആണ് നിയന്ത്രിക്കുന്നത്. രണ്ട് മിനിറ്റിനുള്ളിൽ ആംബുലൻസ് അനുവദിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് 108 കോൾ സെന്ററിലുള്ളത്. എന്നാൽ സാങ്കേതിക തകരാർ മൂലം ഒരു പ്രവർത്തി പൂർത്തീകരിക്കാൻ എടുക്കുന്ന സാധാരണ സമയത്തേക്കാൾ അത് 6-7 മിനിറ്റായി വർധിപ്പിച്ചു.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

ഹാർഡ്‌വെയറിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും, അത് ജി വി കെ-ഇ എം ആർ ഐ (GVK-EMRI) തിരുത്തിയതായും ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരോഗ്യ, ക്ഷേമ കുടുംബ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ.സുധാകർ പറഞ്ഞു. സംവിധാനത്തിന് 15 വർഷത്തോളം പഴക്കമുള്ളതിനാൽ, ഇത് സ്പൈവേർ ആക്രമണത്തിന് ഇരയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആംബുലൻസ് ഡ്രൈവർമാരോട് മാനുവൽ ഐഡികൾ സൃഷ്ടിച്ച് അവരുടെ വ്യക്തിഗത നമ്പറുകളിലേക്കുള്ള കോളുകളോട് പ്രതികരിക്കാൻ വകുപ്പ് ആവശ്യപ്പെടുകയും ഇന്റർ ഫെസിലിറ്റി ട്രാൻസ്ഫറുകൾക്ക് മുൻഗണന നൽകണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

തുടർന്ന് മാനുവൽ ഐഡികൾ സൃഷ്‌ടിക്കാൻ 108-ലേക്കുള്ള കോളുകൾ 112-ലേക്ക് റീഡയറക്‌ട് ചെയ്‌തു. 112 കോൾ സെന്ററിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും സുധാകർ പറഞ്ഞു. 108-ലെ ലോഡ് കുറയ്ക്കാൻ ഞങ്ങൾ 104 കോൾ സെന്റർ ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ മിസ്ഡ് കോളുകളും ഞങ്ങൾ കണ്ടെത്തുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

108-ലെ തടസ്സം അഴിമതിയാണ് സർവീസ് മുടങ്ങാനുള്ള പ്രധാന കാരണമെന്ന് നിർദ്ദേശിക്കാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ പ്രേരിപ്പിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ സിദ്ധരാമയ്യക്ക് മനസ്സിലാകുന്നില്ല. അഭിപ്രായം പറയുന്നതിന് മുമ്പ് അദ്ദേഹം വസ്തുതകൾ മനസ്സിലാക്കണമെന്നും എല്ലാം രാഷ്ട്രീയ കണ്ണിലൂടെയല്ല കാണേണ്ടതെന്നും സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts