ജൂലൈ മാസത്തിൽ മാത്രം 127 ടൺ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടികൂടി ബിബിഎംപി

ബെംഗളൂരു: കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ജൂലൈയിൽ മാത്രം സംസ്ഥാനത്തുടനീളം നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ 127.052 ടൺ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് (എസ്‌യുപി) പിടികൂടുകയും 37 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

കടകൾ, നിർമാണ യൂണിറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയ്‌ക്കെതിരെ നടത്തിയ പരിശോധനയിൽ ജൂലൈയിൽ 22,116 പരിശോധനകൾ നടത്തുകയും 15,629 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

അനുയോജ്യമായ ഒരു ബദൽ ഇല്ലാത്തതിനാൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് മുൻഗണന നൽകുന്നത് തുടരുന്നുതെന്നും ബയോഡീഗ്രേഡബിൾ ബാഗുകൾ, സംയോജിത വസ്തുക്കൾ എന്നിവയെ കുറിച്ച് ഞങ്ങൾ അവബോധം സൃഷ്ടിക്കുന്നുണ്ടെന്നും എന്നാൽ ഇവ വിരളവും ചെലവേറിയതുമാണ് എന്നും ഒരു മുതിർന്ന കെ എസ്‌ പി സി ബി ഉദ്യോഗസ്ഥൻ പറഞ്ഞു

കരിമ്പിന്‍ചണ്ടിയും അടയ്‌ക്കതോടും കൊണ്ട് നിർമ്മിച്ച കപ്പുകളും പ്ലേറ്റുകളും നല്ല ബദലുകളാണെന്നും എന്നാൽ അവ ലഭ്യമാക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽപ്പോലും പ്ലാസ്റ്റിക് ഉപയോഗം ക്രമാനുഗതമായി കുറയുന്നുണ്ടെന്നും ആളുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകളിലേക്ക് മാറാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ നിയമലംഘനത്തിന് നിർമ്മാണ യൂണിറ്റുകൾക്ക് ടണ്ണിന് 5,000 രൂപ പിഴ ചുമത്തും, അടുത്ത കുറച്ച് കുറ്റകൃത്യങ്ങൾക്ക് ഇത് ഇരട്ടിയാക്കിയേക്കാം. വ്യക്തികൾക്കുള്ള പിഴ ആദ്യ കുറ്റത്തിന് 200 രൂപയും തുടർന്നുള്ള കുറ്റങ്ങൾക്ക് ഇരട്ടിയാക്കാം. കടയുടമകൾക്കിടയിലും വ്യക്തിഗത ഉപയോക്താക്കൾക്കിടയിലും കുറ്റകൃത്യങ്ങൾ കൂടുതലായി കാണപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് ബിബിഎംപി ചീഫ് മാർഷൽ ഓഫീസർ രാജ്ബീർ സിംഗ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us