കർണാടകയിൽ എരുമയെ കൊണ്ട് ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്യിച്ച് ഗ്രാമവാസികൾ

കർണാടകയിലെ ഗദഗ് ജില്ലയിൽ ഒരു ബസ് ഷെൽട്ടർ ഉൽഘടനം നടത്തി എരുമ. രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മറ്റ് ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു എരുമയായിരുന്നു മുഖ്യാതിഥി.

നാട മുറിക്കുമ്പോൾ ഗ്രാമവാസികൾക്കൊപ്പം സന്നിഹിതരായിരുന്ന പോത്ത് പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും കരഘോഷങ്ങൾ ഏറ്റുവാങ്ങി. തങ്ങൾക്ക് ബസ് ഷെൽട്ടർ നൽകണമെന്ന് ഗഡഗിലെ ബലെഹോസൂർ ഗ്രാമവാസികൾ ഏറെ നാളായി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല തുടർന്നാണ് അധികൃതരുടെ ശ്രദ്ധ ആകർഷിക്കാൻ അതുല്യമായ എന്തെങ്കിലും ചെയ്യാൻ ഗ്രാമീണരെ പ്രേരിപ്പിച്ചത്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

പ്രാരംഭ ബസ് ഷെൽട്ടർ ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്, ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തകർന്നു, ഇതോടെ ആളുകൾ ബസുകൾക്കായി അടുത്തുള്ള ഹോട്ടലുകളിലും വീടുകളിലും കാത്തിരിക്കാൻ നിർബന്ധിതരായി. സ്കൂൾ കുട്ടികളും കോളജ് വിദ്യാർഥികളും മറ്റു പലരും ബസ് സർവീസുകളെ ആശ്രയിക്കുകയും ചെയ്തതോടെ മഴക്കാലത്ത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമായി

താമസിയാതെ ഇവിടം മാലിന്യം തള്ളുന്ന യാർഡായി മാറി. അതിനാൽ ഗ്രാമവാസികൾ കുറച്ച് പണം സമാഹരിക്കുകയും തെങ്ങിൻ തണ്ടുകൾ കൊണ്ട് താൽക്കാലിക ഷെൽട്ടർ നിർമ്മിക്കുകയും ചെയ്തു. തുടർന്നാണ് എരുമയെ മുഖ്യാതിഥിയാക്കുന്ന ഉദ്ഘാടന പരിപാടിയും നടത്തിയത്.

  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

എന്നാൽ ഈ വിഷയത്തെക്കുറിച്ചോ ഉദ്ഘാടനത്തെക്കുറിച്ചോ തനിക്ക് അറിയില്ലെന്ന് ഷിരഹട്ടി എംഎൽഎ രാമപ്പ ലമാനി പറഞ്ഞു. വിഷയം ഉടൻ പരിശോധിക്കുമെന്നും ഗ്രാമവാസികൾക്കായി ഒരു പുതിയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts

Click Here to Follow Us