കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന് 

ബെംഗളൂരു: സ്‌കൂളിലേക്ക് ടി സി വാങ്ങാനിറങ്ങിയ ബിരുദയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ കർണാടകയിൽ നിന്ന്.

കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായി . മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ പോലീസ് കർണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കർണാടകയിലാണുളളതെന്ന് പോലീസ് കണ്ടെത്തി.

കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാൻ സ്കൂളിലേക്ക് പോയത്. ബസ് വൈകിയെന്നും പറഞ്ഞു രാത്രി കുട്ടി വീട്ടിലേക്ക് വിളിച്ചു ഉടൻ എത്തുമെന്ന് പറഞ്ഞു . എന്നാൽ, രാത്രി പത്തുമണി കഴിഞ്ഞിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഇതിനിടെ, കുട്ടി വിളിച്ച ഫോൺ നമ്പർ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുൾ നാസറാണെന്ന് മനസ്സിലായെന്നും പിന്നീട് ഈ നമ്പറിൽ വിളിച്ചപ്പോൾ മറുപടിയൊന്നും കിട്ടിയില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇതോടെ, മകളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കർണാടകയിൽ എത്തിച്ചെന്ന് സംശയിക്കുന്ന ആളെ കുറിച്ച് തല്ക്കാലം കൂടുതൽ വെളിപ്പെടുത്താൻ കേരള പോലീസ് തയ്യാറായിട്ടില്ല. ഇയാൾ ആരെന്നോ, മറ്റേതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts