ബിജെപി നേതാക്കളെ വേട്ടനായ്ക്കളോട് ഉപമിച്ച് സിദ്ധരാമയ്യ 

ബെംഗളൂരു: ബി.ജെ.പി നേതാക്കളെ ഉപമിച്ച നേതാവ് സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവനയിൽ കർണാടകയിൽ പുകയുന്നു.

ഞാൻ വ്യക്തിപരമായി സംസാരിക്കുമ്പോൾ, ബി.ജെ.പിയിൽ നിന്നുള്ള 25 പേർ വേട്ട നായ്ക്കളെപ്പോലെ എനിക്കെതിരെ കുറക്കാൻ തുടങ്ങുന്നു. എന്നാൽ അവർ കുരക്കുമ്പോൾ, എനിക്ക് മാത്രമേ സംസാരിക്കാനാകുന്നുള്ളൂ. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മറ്റാരും സംസാരിക്കില്ല” മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ ഈ പ്രസ്താവന.

“ഞങ്ങളുടെ ആളുകൾ സംസാരിക്കില്ല. ഞങ്ങൾ ഞങ്ങളുടെ ഓഫീസിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തത്” -സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ പുസ്തകങ്ങൾ കവിവൽക്കരിക്കുന്നതിനെതിരെ കർണാടക വിധാൻ സൗധയിൽ നടത്തിയ പ്രതിഷേധത്തിൽ സിദ്ധരാമയ്യ പങ്കെടുത്തു. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സർക്കാർ കാണിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരും എന്നും അദ്ദേഹം അറിയിച്ചു.

തീവ്ര ആർ.എസ്.എസുകാരനായ രോഹിത് ചക്രതീർത്ഥയാണ് പാഠപുസ്തകം പരിഷ്കരിച്ചത്. ഇത് പരിഷ്കരിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും” സിദ്ധരാമയ്യ പറഞ്ഞു. കർണാടക ബി.ജെ.പി നേതാക്കൾ മുധോൾ നായ്ക്കളെ പോലെ തനിക്ക് നേരെ കുരക്കുന്നു എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കർണാടകയിലെ ഗ്രാമവാസികൾ വേട്ടക്ക് ഉപയോഗിക്കുന്ന നായ്ക്കളാണ് മുധോൾ എന്ന പേരിൽ അറിയപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us