ശ്രീരംഗപട്ടണം മസ്ജിദ് സർവ്വേ ജൂൺ 30 നുള്ളിൽ തീർക്കണം ; വിഎച്ച്പി 

ബെംഗളൂരു: കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദിൽ അവകാശവാദം ഉന്നയിച്ച്‌ വിശ്വഹിന്ദുപരിഷത്ത് രംഗത്ത് എത്തിയിരുന്നു.

പൗരാണിക പ്രധാന്യമുണ്ടെന്ന് അവകാശപ്പെടുന്ന കെട്ടിടം സർക്കാരിനു കീഴിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലാണോയെന്ന് മൂന്നിനുള്ളിൽ വ്യക്തമാക്കണം.

മാണ്ഡ്യ ജില്ലാ സെക്രട്ടറിക്ക് മസ്ജിദിൽ സർവേ നടത്താൻ 25 ദിവസം അനുവദിച്ചതായും വിഎച്ച്പി ജില്ലാ സിഐ ബാലു പറഞ്ഞു. മസ്ജിദിനുള്ളിൽ പൂജനടത്തണമെന്ന ആവശ്യം വിഎച്ച്പി ആവർത്തിച്ചു. ശ്രീരംഗപട്ടണയിലേക്ക് വരൂ’ എന്ന് ആഹ്വാനം ചെയ്ത് വിഎച്ച്പി പ്രവർത്തകർ നഗരത്തിൽ മോട്ടോർ സൈക്കിൾ റാലിയും നടത്തി. കാവി ഷാൾ അണിഞ്ഞും “ജയ് ശ്രീരാം’ വിളിച്ചും “ഹനുമാൻ ചാലിസ’ പാടിയുമായിരുന്നു പ്രതിഷേധം, നിരോധനാജ്ഞ ലംഘിച്ച് മുന്നൂറോളം വിഎച്ച്‌പി പ്രവർത്തകർ മസ്ജിദിൽ അതിക്രമിച്ചു കയറാനും ശ്രമിച്ചിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

പോലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. 1786- –-87 കാലത്ത് ടിപ്പു സുൽത്താൻ ഹനുമാൻ ക്ഷേത്രം തകർത്താണ് ശ്രീരംഗപട്ടണ കോട്ടയ്ക്കകത്തുള്ള ജാമിയ മസ്ജിദ് നിർമ്മിച്ചത് എന്നാണ് വിഎച്ച്പിക്കാരുടെ അവകാശവാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts