മസ്ജിദുകൾക്കായി മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കും; കെഎസ് ഈശ്വരപ്പ

ബെംഗളൂരു : മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ് ബിജെപിയുടെ മുതിർന്ന നിയമസഭാംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ വെള്ളിയാഴ്ച പുതിയ വിവാദത്തിന് തുടക്കമിട്ടു.

36,000 ക്ഷേത്രങ്ങളും സംഘർഷങ്ങളില്ലാതെ, നിയമങ്ങൾ പാലിച്ച്, കോടതി വിധികൾ അനുസരിച്ച് സമാധാനപരമായ രീതിയിൽ പുനഃസ്ഥാപിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. “അവർ [മുസ്ലിംകൾ] മറ്റെവിടെയെങ്കിലും പള്ളികൾ പണിയട്ടെ. നമ്മുടെ ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ പണിയാൻ അവരെ അനുവദിക്കാനാവില്ല.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസിൽ ആരോപണ വിധേയനായ ഈശ്വരപ്പ അടുത്തിടെ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനെയും മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിനെയും ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ
[masterslider id="10"]

Related posts