തെരുവുകളെ വെള്ളത്തിനടിയിലാക്കി മൺസൂണിന് മുമ്പുള്ള മഴ

ബെംഗളൂരു: നഗരത്തിൽ നാശം വിതച്ച് ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയ കനത്ത മഴ. മഴയിൽ ഒരു ഡസനോളം മരങ്ങളാണ് കടമുഴക്കി വീണത് തെരുവുകളിൽ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ഗതാഗതം മന്ദഗതിയിലാകാണും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ അണ്ടർപാസുകൾ വെള്ളത്തിനടിയിലായി, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ഫ്രേസർ ടൗൺ, വസന്തനഗർ എന്നിവിടങ്ങളിലെ അണ്ടർപാസുകളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.

ശിവാജിനഗർ, കണ്ണിംഗ്ഹാം റോഡ്, ബിടിഎം ലേഔട്ട്, ജെപി നഗർ, കോറമംഗല എന്നിവിടങ്ങളിലാണ് മരം വീണത്. ബിബിഎംപിയുടെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമുകൾ പ്രവർത്തനമാരംഭിക്കുകയും ഇവിടങ്ങളിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

പകൽ സമയത്ത് മെർക്കുറി 34 ഡിഗ്രി സെൽഷ്യസിലേക്കും കുറഞ്ഞ താപനില 22.4 ഡിഗ്രി സെൽഷ്യസിലേക്കും എത്തിയപ്പോഴും രാത്രി 8.30 വരെ നഗരത്തിൽ 6.88 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മേയ് ആറിന് ശേഷം നഗരത്തിൽ  മഴ പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിൽ ഇത് വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts