കരഗയ്ക്ക് ഉയർന്ന സുരക്ഷ ഒരുക്കും; ഡിസിപി

ബെംഗളൂരു: അനിഷ്ട സംഭവങ്ങളോ വർഗീയ സംഘർഷങ്ങളോ ഉണ്ടാകാതിരിക്കാൻ കരഗ നീങ്ങുന്ന എല്ലാ റോഡുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സെൻട്രൽ ഡിവിഷൻ ഡിസിപി എം എൻ അനുചേത് അറിയിച്ചു. കരഗ ഉത്സവത്തോടനുബന്ധിച്ച് 450 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ഗ്രൗണ്ടിൽ വിന്യസിക്കുന്നത്.

കരാഗ പോസ്റ്ററിന്റെയും റൂട്ട് മാപ്പിന്റെയും പ്രകാശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച അനുചേത് സമാധാനവും ഐക്യവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചട്ടുണ്ട്. കൂടാതെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

പോലീസ് ഒരുക്കുന്നുണ്ട്, പരമ്പരാഗത ആചാരങ്ങളെ തടസ്സപ്പെടുത്തുകയോ അസൗകര്യം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു അതിനായി 38 പോലീസ് ഉദ്യോഗസ്ഥരെയും കരഗയ്ക്കായി ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും അനുചേത് പറഞ്ഞു.

പരിപാടിക്കായി ബിബിഎംപിയിൽ നിന്ന് 50 ലക്ഷം രൂപ കരാഗ കമ്മിറ്റിക്ക് നൽകുന്നുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇത് ബജറ്റ് രേഖയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരഗ ഘോഷയാത്ര നീങ്ങുന്ന റോഡുകളും മറ്റ് ചടങ്ങുകളോടെ ദീപോത്സവവും നടത്തുമെന്നും ഗുപ്ത പറഞ്ഞു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

പ്രദേശങ്ങളിൽ ഹരിതവൽക്കരണം, ഷിഫ്റ്റ് ടോയ്‌ലറ്റുകൾ സ്ഥാപിക്കൽ, ദീപോത്സവത്തിന് വിളക്കുകൾ തെളിക്കാനുള്ള സൗകര്യം എന്നിവയും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts