ഇൻഫോസിസ്, വിപ്രോ പിരിച്ചുവിടൽ: ജോലി പോയത് 3646 പേർക്ക്

ബെംഗളൂരു ∙ ഇൻഫോസിസിലും വിപ്രോയിലുമായി ആറുമാസത്തിനിടെ ജോലി നഷ്ടമായതു 3646 എൻജിനീയർമാർക്ക്. ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടൽ ചർച്ചയായതിനിടെയാണു പ്രമുഖ ഐടി കമ്പനികളിൽനിന്നുള്ള കണക്കു പുറത്തുവന്നത്. ഒരു ശതമാനത്തോളം ജീവനക്കാരെയാണു നടപ്പു സാമ്പത്തികവർഷം രണ്ടു കമ്പനിയും പിരിച്ചുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ 1924 ജീവനക്കാർക്കും മൂന്നാമത്തെ കമ്പനിയായ വിപ്രോയിൽ 1722 പേർക്കുമാണു ജോലിപോയത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടു കമ്പനികളിലുമായി 3,65,845 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ ഇതു 3,62,199 ആയി കുറഞ്ഞു. എന്നാൽ, രാജ്യത്തെ ഒന്നാമത്തെ ഐടി കമ്പനിയായ ടിസിഎസ് ആറുമാസത്തിനിടെ 1990 ജീവനക്കാരെക്കൂടി നിയമിച്ചു. നടപ്പു സാമ്പത്തികവർഷം തുടങ്ങുമ്പോൾ 3,87,223 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ടുപാദം അവസാനിച്ചപ്പോൾ ഇതു 3,89,213 ആയി.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts