വിവാദങ്ങൾ ഒഴിയാതെ കർണാടക

ബെംഗളൂരു: യാത്രകള്‍ക്കായി മുസ്‌ലിം കാബ് ഡ്രൈവര്‍മാരെ വിളിക്കരുതെന്നാവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദങ്ങൾ. വീടുകൾ തോറും കയറി ഇറങ്ങി ഇത്തരത്തിലുള്ള പ്രചരണം നടത്തി വരികയാണ് ചില സംഘടനകൾ.

“നമ്മള്‍ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോള്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാല്‍ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവര്‍ നമ്മളെ അവിശ്വാസികള്‍ എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവര്‍ക്ക് പ്രധാനം. നമുക്ക് നമ്മുടേതും”- സംഘടനാ മേധാവി ഭാരത് ഷെട്ടി പറഞ്ഞു.

ഹിജാബ്, ഹലാല്‍ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് അടുത്തതുമായി ചില സംഘടനകൾ രംഗത്ത് എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us