ഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ

ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…

Read More

ഹലാൽ മുദ്രയും വിവാദത്തിൽ 

ബെംഗളൂരു: ഹലാല്‍ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍, എയര്‍ ഇന്ത്യ, അമുല്‍ഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പ്രചാരണം ആരംഭിച്ചത്.ഇവര്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകള്‍ അറിയിച്ചു. ചിക്കന്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ധാന്യപ്പൊടി, ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ എന്നിവ ഹലാല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നതായി ഇത് സംബന്ധിച്ച പട്ടിക പുറത്തുവിട്ട് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന…

Read More

വിവാദങ്ങൾ ഒഴിയാതെ കർണാടക

ബെംഗളൂരു: യാത്രകള്‍ക്കായി മുസ്‌ലിം കാബ് ഡ്രൈവര്‍മാരെ വിളിക്കരുതെന്നാവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദങ്ങൾ. വീടുകൾ തോറും കയറി ഇറങ്ങി ഇത്തരത്തിലുള്ള പ്രചരണം നടത്തി വരികയാണ് ചില സംഘടനകൾ. “നമ്മള്‍ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോള്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാല്‍ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവര്‍ നമ്മളെ അവിശ്വാസികള്‍ എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവര്‍ക്ക് പ്രധാനം. നമുക്ക് നമ്മുടേതും”- സംഘടനാ മേധാവി ഭാരത് ഷെട്ടി പറഞ്ഞു. ഹിജാബ്, ഹലാല്‍ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് അടുത്തതുമായി ചില സംഘടനകൾ…

Read More

ഹിജാബ്,ഹലാൽ വിവാദം: കർണാടകയിലെ ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു; ഡികെ ശിവകുമാർ

ബെംഗളൂരു : കർണാടകയിലെ ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മുൻതൂക്കം ഉണ്ട്, അതിനാൽ പ്രശ്‌നങ്ങളിൽ നിന്ന് അവർ വ്യതിചലിപ്പിക്കുന്നു, ഹിജാബ് പ്രശ്‌നമായാലും ഹലാൽ പ്രശ്‌നമായാലും എല്ലാം കർണാടകയിൽ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം എന്നും ശിവകുമാർ കുറ്റപ്പെടുത്തി. അതേസമയം, ബെംഗളൂരുവിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് കർണാടകയിലെ കോൺഗ്രസ് സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.  …

Read More

ഹിജാബിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളിൽ എൻ ഐ എ അന്വേഷണം വേണം, കേന്ദ്രമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിഷയത്തിന്റെ പേരില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ. വിഷയത്തിലെ അന്താരാഷ്‌ട്ര ഇടപെടലുകള്‍ അന്വേഷണ വിധയമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മംഗളൂരുവിലെ എന്‍ഐടിടിയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ദക്ഷിണേന്ത്യയിലെ സമാധാനം ഇല്ലാതെയാക്കുന്നത് ആരാണെന്നും അതിനായി ആരെയൊക്കെ കരുവാക്കുന്നുണ്ടെന്നും പുറത്തു കൊണ്ട് വരണമെന്നും രാജ്യത്ത് സമാധാനം പുനർ സ്ഥാപിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു. ഹലാൽ വിഷയത്തിലും മന്ത്രി പ്രതികരണം അറിയിച്ചു

Read More

ഹലാൽ നിയമം തെറ്റിച്ചാൽ പിഴ

ബെംഗളൂരു: കശാപ്പിനു മുമ്പ് മൃഗം അബോധാവസ്ഥയിലായിരിക്കണമെന്നു നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ തങ്ങളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ചേക്കുമെന്ന ഭയത്തിൽ വ്യാപാരികള്‍. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ അറവുശാലകള്‍ക്കു ലൈസന്‍സ് നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുമ്പ് വൈദ്യുത ഷോക്ക് നല്‍കി ബോധരഹിതമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ, വെറ്ററിനറി സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. മിക്ക അറവുശാലകളും ചെറിയ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചിലതില്‍…

Read More

ഹലാലിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനം

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹലാലിന്റെ പേരില്‍ സംഘര്‍ഷം. ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്കേറ്റു. ഹലാല്‍ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു . ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തിരുന്നു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റുകയും ചെയ്തു.

Read More

ഹിജാബ്, ഹലാൽ വിവാദങ്ങൾ സൃഷ്‌ടിച്ച സംഘടനകൾ നിരോധിക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്തു നിന്നും നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക എം എല്‍ എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എം എല്‍ എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Read More

ഹലാൽ ഇറച്ചി, കർണാടകയിൽ അഞ്ചു പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിവാദത്തിനും ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിന് മുസ്ലിങ്ങള്‍ക്കുള്ള വിലക്കിനും പിന്നാലെ ഹലാൽ ഇറച്ചിയുടെ പേരിൽ കർണാടകത്തിൽ വിദ്വേഷപ്രചരണം തീവ്രമാകുന്നു. ശിവമോ​ഗയിലെ ഭദ്രാവതിയിൽ ഹലാൽ മാംസ വില്പന ചോദ്യംചെയ്ത് കോഴിക്കടയിലും ഹോട്ടലിലും സംഘപരിവാറുകാർ ആക്രമണം നടത്തി.സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ മാംസം വാങ്ങരുതെന്ന ലഘുലേഖകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കൾക്ക്ഹലാൽ വിഭവങ്ങൾ വേണ്ടെന്നും സാമ്പത്തിക ജിഹാദിനെതിരെ ഒത്തൊരുമിച്ച്‌ പോരാടണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്മ​ഗളൂരു എംഎൽ എയുമായ സി ടി രവി ട്വീറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രി ബസവരാജ് എസ്…

Read More

ഹിമാലയ ബഹിഷ്കരിക്കണം ; ക്യാമ്പയിനുമായി സംഘടനകൾ

മുംബൈ : രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സംഘടനകള്‍ രംഗത്ത്. കമ്പനിയുടെ ഉടമ മുസ്‌ലിമാണെന്നും ഹലാല്‍ ഉല്‍പ്പന്നമാണ് കമ്പനി വിറ്റഴിക്കുന്നത് എന്നുമാണ് പ്രചാരണം. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ് ഇപ്പോൾ. ഹിമാലയയുടെ, വിദേശരാഷ്ട്ര കയറ്റുമതിക്ക് നിര്‍ബന്ധമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സീനിയര്‍…

Read More
Click Here to Follow Us