ഹിമാലയ ബഹിഷ്കരിക്കണം ; ക്യാമ്പയിനുമായി സംഘടനകൾ

മുംബൈ : രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സംഘടനകള്‍ രംഗത്ത്.

കമ്പനിയുടെ ഉടമ മുസ്‌ലിമാണെന്നും ഹലാല്‍ ഉല്‍പ്പന്നമാണ് കമ്പനി വിറ്റഴിക്കുന്നത് എന്നുമാണ് പ്രചാരണം. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ് ഇപ്പോൾ.

ഹിമാലയയുടെ, വിദേശരാഷ്ട്ര കയറ്റുമതിക്ക് നിര്‍ബന്ധമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സീനിയര്‍ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സംഘത്തെ ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ട് എന്നിങ്ങനെയാണ് കമ്പനിയുടെ ഹലാല്‍ നയത്തില്‍ പറയുന്നത്.

1930 ൽ ആണ് കമ്പനി സ്ഥാപകൻ മുഹമ്മദ്‌ മനാൽ ബെംഗളൂരു ആസ്ഥാനമായി കമ്പനി ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us