ലൈംഗികാരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തു

prajwal

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദവും പീഡന പരാതിയും ഉയർന്നതിനു പിന്നാലെ ജെ.ഡി.എസ്. എം.പി.യും ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു.

അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്യുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ

ഇന്ന് ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എസ്ഐടി രൂപീകരിച്ച സാഹചര്യത്തിൽ, റിപ്പോർട്ട് വരുന്നതുവരെ പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും കേസിൽ ശിക്ഷിക്കപ്പെട്ടാൽ പുറത്താക്കാനും കമ്മിറ്റി തീരുമാനിച്ചു.

പ്രജ്വലിനെ പാർട്ടി സംരക്ഷിക്കില്ലെന്നും എസ്ഐടി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us