2014ൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവ്.

ബെംഗളൂരു: ഏതാണ്ട് എട്ടുവർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, സിറ്റി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ അധ്യാപകനെ 20 വർഷത്തെ കഠിന തടവിന് ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. ബെംഗളൂരുവിലെ ന്യൂ തിപ്പസാന്ദ്ര അയൽപക്കത്തുള്ള സ്വകാര്യ സ്‌കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ജയശങ്കർ (46) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രീതിയ്ക്ക് തടവ് ശിക്ഷയ്ക്ക് പുറമെ നാല് ലക്ഷം രൂപ പിഴയും ചുമത്തിയട്ടുണ്ട്.

2014ൽ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോഴാണ് സ്‌കൂളിലെ ടോയ്‌ലറ്റിൽ വെച്ച് കുട്ടിയെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയായക്കിയതായി തെളിഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ, ജയശങ്കറിനെ അറസ്റ്റ് ചെയ്യുകയും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

അതിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പ് വരെ ജയശങ്കർ അഞ്ച് വർഷത്തോളം ജയിലിൽ ആയിരുന്നു. സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും പൗരന്മാരും നടത്തിയ പ്രതിഷേധവുമായി സംഭവം ദേശീയ തലക്കെട്ടിൽ ഇടം നേടിയിരുന്നു. ജീവന് ഭീമ നഗര് പോലീസ് രജിസ്റ്റര് ചെയ്ത കേസിൽ അശ്വത് നാരായണ കെ.വി ആയിയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
[masterslider id="10"]

Related posts

Click Here to Follow Us