123 കോടി പേജുകളുടെ റവന്യൂ റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്യും

ബെംഗളൂരു : റവന്യൂ വകുപ്പിനെ “എല്ലാ വകുപ്പുകളുടെയും മാതാവ്” എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. സംസ്ഥാനത്തുടനീളമുള്ള 2.38 കോടി ഫയലുകളും രജിസ്റ്ററുകളും അതിന്റെ റെക്കോർഡുകൾ കിടക്കുന്നത് റവന്യൂ ഓഫീസുകളിൽ ആണ്.

ഇപ്പോൾ, ഈ ഫയലുകളും രജിസ്റ്ററുകളും സ്കാൻ ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനും 124 കോടി രൂപ ചെലവ് വരുന്ന നിർദ്ദേശമാണ് സർക്കാർ പരിശോധിക്കുന്നത്. അവയിൽ ഭൂരിഭാഗവും ഭൂമിയുമായി ബന്ധപ്പെട്ടതാണ്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയാൽ, ഈ റവന്യൂ രേഖകളുടെ ഏകദേശം 123 കോടി പേജുകൾ സ്കാൻ ചെയ്യുവാനും അതുവഴി രേഖകകൾ നശിക്കുന്നത് തടയാനും സാധിക്കും. ഓരോ പേജും സ്കാൻ ചെയ്യാൻ 1 രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

വിവിധ റവന്യൂ വകുപ്പ് ഓഫീസുകളിലെ ഉടമസ്ഥാവകാശ രേഖകൾ കംപ്യൂട്ടറൈസ് ചെയ്യുന്നതിനും സ്കാൻ ചെയ്യുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി 124 കോടി രൂപയുടെ നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിർദ്ദേശം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, ”റവന്യൂ മന്ത്രി ആർ അശോക നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
[masterslider id="10"]

Related posts

Click Here to Follow Us