ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ അർജുനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗോണിബീഡു പോലീസ് സ്റ്റേഷനിലെ സസ്പെൻഡ് ചെയ്ത സബ് ഇൻസ്പെക്ടറായ അർജുനെ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് പോലീസ് സൂപ്രണ്ട് രവി ഡി ചന്നണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗോനിബീഡുവിലെ പോലീസ് മേയ് 10-ാം തിയതി ദളിത് വംശജനായ പുനിത്തിനെ പിടികൂടിയിരുന്നു.

അർജുൻ പിടിയിലായ പുനിത്തിനെ മൃഗീയമായി ഉപദ്രവിക്കുകയും മോഷണക്കേസിലെ മറ്റൊരു പ്രതിയോട് പുനിത്തിന്റെ മുഖത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം തറയിൽ വീണ മൂത്രം നക്കാൻ ആവശ്യപ്പെട്ടതായി പുനിത് ആരോപിച്ചു. പുനിത്ത് ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ഒരു കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ കേസിൽ മേയ് 22 -ന് അർജുനെതിരെ ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

ജൂണിൽ, ജില്ലാ കോടതി അർജുന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു, സംഭവത്തിന്റെ ആരോപിക്കപ്പെട്ട സ്വഭാവം പ്രകൃതിയിൽ ഏറ്റവും ഹീനമാണെന്നും ജഡ്ജി പ്രസ്താവിച്ചു. പിന്നീട്, ജൂലൈയിൽ തനിക്കെതിരായ ആരോപണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർജുൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

http://h4k.d79.myftpupload.com/archives/67002

 

http://h4k.d79.myftpupload.com/archives/66967

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us