ദമ്പതികൾ കനാലിൽ ചാടിആത്മഹത്യ ചെയ്തു.

ബെംഗളൂരു: കുടുംബത്തിലുണ്ടായ വഴക്കിനെത്തുടർന്ന് കനാലിൽ ചാടിയ ദമ്പതികൾ  ആത്മഹത്യ ചെയ്തു. ഭാര്യയുടെ മൃതദേഹം ലഭിച്ചു. ഭർത്താവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. മൈസൂരു നഞ്ചൻകോട്ടാണ് നാടിനെ വിഷമത്തിലാഴ്ത്തിയ സംഭവം.

നഞ്ചങ്കോട് സ്വദേശികളായ ബസവരാജു (35), ശോഭ (28) എന്നിവരാണ് രാമപുര കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ശോഭയുടെ മൃതദേഹം ആലത്തുർ ഗ്രാമത്തിനു സമീപം കണ്ടുകിട്ടി. 11 കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിവാഹത്തിനു ശേഷം ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് ശോഭ കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശോഭയ്ക്ക് പിന്നാലെ എത്തിയ ബസവരാജുവും ശോഭയെ രക്ഷിക്കാനായി കനാലിൽ ചാടി. സംഭവത്തിൽ നഞ്ചൻകോട് റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts