സംസ്ഥാനത്ത് കുട്ടികൾക്കായി 50 ശതമാനം ഐ.സി.യു. കിടക്കകൾ മാറ്റിവെക്കും; മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി.

കഴിഞ്ഞ രണ്ടു തവണയും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്ന യാത്രക്കാരിലൂടെയാണ് കർണാടകയിൽ കോവിഡ് വ്യാപിച്ചതെന്നും എന്നാൽ ഇക്കുറി അതുണ്ടാകാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts