കോവിഡ് രണ്ടാം തരംഗ ഭീതിക്കിടയിലും കോളജുകളിൽ ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരാൻ തീരുമാനം

ബെംഗളൂരു: കോവിഡ് -19 കേസുകളിൽ രണ്ടാം തരംഗമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ക്ലാസുകൾ തുടരാനും സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും മുൻകൂട്ടി തീരുമാനിച്ച  പരീക്ഷകൾ നടത്താനും കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു.

കോവിഡ് 19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ടൈംടേബിൾ അനുസരിച്ച് ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരുന്നതിനിടയിൽ എസ്‌ ഒ പികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കർശന ജാഗ്രത ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി സിഎൻ അശ്വത്നാരായണൻ അറിയിച്ചു.

തീരുമാനം എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ  രണ്ടാം തരംഗം അക്കാദമിക് പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തതായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അശ്വത്നാരായൺ വിശദീകരിച്ചു. “ഓൺ‌ലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ, ഉയർന്ന സെമസ്റ്റർ പരീക്ഷകൾ, താഴ്ന്ന സെമസ്റ്റർപരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു,” എന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us