കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ച ആശാ പ്രവർത്തകയുടെ മരണത്തില്‍ വിശദീകരണവുമായി അധികൃതര്‍.

ബെംഗളൂരു : ഫെബ്രുവരി മൂന്നാം തീയതി ബെളഗാവിയിലെ 33 കാരിയായ ആശാ പ്രവർത്തക മരണപ്പെട്ടതിൽ പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വക്താക്കൾ അറിയിച്ചു.

ജനുവരി 22ന് ഇവർ പ്രതിരോധമരുന്ന് സ്വീകരിച്ചിരുന്നു. ജനുവരി 30 ന് തലവേദനയും ഛർദ്ദിയും ആയി ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി മൂന്നാം തീയതി മരണപ്പെടുകയായിരുന്നു.

  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

മരണകാരണമായ അസുഖത്തിനു പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിരോധമരുന്ന് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ രജനി അറിയിച്ചു.

സംസ്ഥാനത്തിനകത്ത് പ്രതിരോധമരുന്ന് സ്വീകരിച്ചതിന് ശേഷമുണ്ടായ മൂന്നാമത്തെ മരണമാണ് ഇത്.മുന്‍പ് രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചതിനു ശേഷം മരണപ്പെട്ടിരുന്നു,എന്നാല്‍ അവരുടെ മരണത്തിന് പ്രതിരോധ മരുന്നുമായി ഒരു ബന്ധവും ഇല്ലെന്നു ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us