യാത്രക്കാരുടെ ദുരവസ്ഥ തീരുന്നില്ല;ഇന്നലെ ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാർ മലപ്പുറത്ത് കുടുങ്ങി;കാസർകോട്, കണ്ണൂർ, കോഴിക്കോട് പോകേണ്ട യാത്രികർക്കാണ് മലപ്പുറത്ത് പ്രതിഷേധിക്കേണ്ടി വന്നത്.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര ആരംഭിച്ച ഒരു വിഭാഗം യാത്രക്കാരുടെ ദുരവസ്ഥ ഇനിയും തുടരുന്നു.

8 മണിക്കുള്ള യാത്രക്ക് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിൽ എത്തേണ്ടി വന്നതും മണിക്കൂറുകളോളം കാത്തിരുന്നതിന്ന് ശേഷം 10:30 യോടെ തീവണ്ടി യാത്ര തുടങ്ങിയ കാര്യം ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

സിറ്റിംഗ് ട്രെയിനിൽ യാത്ര ചെയ്ത ഇവരിൽ ചിലർ മലബാർ ഭാഗത്തേക്ക് പോകേണ്ടവരായിരുന്നു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് പോകേണ്ടവർ തൃശ്ശൂരിൽ ഇറങ്ങുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും എന്നായിരുന്നു അറിയിപ്പ്.

ഇതു പ്രകാരം 35 പേർ ഏഴു മണിയോടെ  തൃശൂരിൽ ഇറങ്ങി, ഇവരുമായി കെ.എസ്.ആർ.ടി.ബസ് മലപ്പുറത്തേക്ക് പുറപ്പെട്ടു.

എന്നാൽ ഈ ബസ് മലപ്പുറത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. മുന്നോട്ട് ഉള്ള യാത്രയേ കുറിച്ച് യാത്രക്കാർക്ക് ഒരു വിവരവും ലഭിച്ചില്ല.

ഒരു വഴിയുമില്ലാതെ 19 യാത്രക്കാർ സ്വകാര്യ വാഹനങ്ങളിൽ യാത്ര തുടർന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ബാക്കി ഉള്ളവർ മലപ്പുറത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഇവരുമായി കെ.എസ്.ആർ.ടിസി ഒരു മണിയോടെ കോഴിക്കോട്ടേക്ക് യാത്ര തുടങ്ങിയതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts