യാത്രക്കാരുടെ ദുരവസ്ഥ തീരുന്നില്ല;ഇന്നലെ ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാർ മലപ്പുറത്ത് കുടുങ്ങി;കാസർകോട്, കണ്ണൂർ, കോഴിക്കോട് പോകേണ്ട യാത്രികർക്കാണ് മലപ്പുറത്ത് പ്രതിഷേധിക്കേണ്ടി വന്നത്.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര ആരംഭിച്ച ഒരു വിഭാഗം യാത്രക്കാരുടെ ദുരവസ്ഥ ഇനിയും തുടരുന്നു.

8 മണിക്കുള്ള യാത്രക്ക് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിൽ എത്തേണ്ടി വന്നതും മണിക്കൂറുകളോളം കാത്തിരുന്നതിന്ന് ശേഷം 10:30 യോടെ തീവണ്ടി യാത്ര തുടങ്ങിയ കാര്യം ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

സിറ്റിംഗ് ട്രെയിനിൽ യാത്ര ചെയ്ത ഇവരിൽ ചിലർ മലബാർ ഭാഗത്തേക്ക് പോകേണ്ടവരായിരുന്നു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് പോകേണ്ടവർ തൃശ്ശൂരിൽ ഇറങ്ങുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും എന്നായിരുന്നു അറിയിപ്പ്.

ഇതു പ്രകാരം 35 പേർ ഏഴു മണിയോടെ  തൃശൂരിൽ ഇറങ്ങി, ഇവരുമായി കെ.എസ്.ആർ.ടി.ബസ് മലപ്പുറത്തേക്ക് പുറപ്പെട്ടു.

എന്നാൽ ഈ ബസ് മലപ്പുറത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. മുന്നോട്ട് ഉള്ള യാത്രയേ കുറിച്ച് യാത്രക്കാർക്ക് ഒരു വിവരവും ലഭിച്ചില്ല.

ഒരു വഴിയുമില്ലാതെ 19 യാത്രക്കാർ സ്വകാര്യ വാഹനങ്ങളിൽ യാത്ര തുടർന്നു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ബാക്കി ഉള്ളവർ മലപ്പുറത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഇവരുമായി കെ.എസ്.ആർ.ടിസി ഒരു മണിയോടെ കോഴിക്കോട്ടേക്ക് യാത്ര തുടങ്ങിയതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts