ശങ്കര്‍ നാഗ്-പാതിയില്‍ നിലച്ചു പോയ ചലനച്ചിത്ര കാവ്യം.

ഈ ഫോട്ടോ കാണാത്തവര്‍ ആയി ആരും ഉണ്ടാവില്ല ബെംഗളൂരുവില്‍ ,ഒരു ദിവസം പോലും ബെംഗളൂരുവില്‍ വന്ന് മടങ്ങിയവര്‍ക്ക് കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്ക്  ഒരു പ്രാവശ്യമെങ്കിലും ഈ ചിത്രം കണ്ണിലുടക്കിയിട്ടുണ്ടാകും. സാധാരബസ്‌ സ്റ്റോപ്പ്‌ കളിലും ഓട്ടോ സ്റ്റാന്റ് കളിലും  ഇദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും  ,ഓട്ടോ റിക്ഷകളുടെ പിന്നിലും മുന്‍പില്‍ ഗ്ലാസിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും ആരാണിയാള്‍ ? എന്തിനാണ് ജനങ്ങള്‍ കന്നഡ ജനത ഇദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നത് ? എന്തുകൊണ്ട് സാധാരണക്കാരുടെ ഹൃദയത്തില്‍ ഇന്നും ഈ ചിത്രങ്ങള്‍ നിലനില്‍ക്കുന്നു ? ശങ്കര്‍ നാഗ് എന്നാണ് ഈ മഹാ പ്രതിഭയുടെ പേര്,ഒരു കാലഘട്ടത്തിലെ കന്നഡ…

Read More

തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവറടക്കം 3 പേർ മരിച്ചു;33 പേർക്ക് പരിക്ക്.

ബെംഗളൂരു : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 3 പേർ മരിച്ചു. ഹൊസൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ശൂലഗിരിക്ക് സമീഷം സാമല്ലപള്ളം എന്ന സ്ഥലത്താണ് അപകടം നടന്നത്.തിരുവണ്ണാമലയിൽ നിന്നും ഹൊസൂരിലേക്കു വരികയായിരുന്ന ബസിൽ എതിർ ദിശയിൽ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ബസ് പൂർണമായും തകർന്നു.ലോറിയുടെ വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു.ഇന്ന് രാവിലെ 4 മണിയോടെയാണ് സംഭവം. ബസ് ഡ്രൈവർ വേദിയപ്പൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കണ്ടക്ടർ സുധാകർ, യാത്രക്കാരനായ ചിന്നക്കണ്ണ് എന്നിവർ സമീപത്തെ ആശുപത്രിയിൽ വച്ചാണ്…

Read More

കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ സിനിമയാവുന്നു!!

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഇപ്പോഴിതാ എല്‍ദോയുടെ കഥ സിനിമയാകുകയാണ്!! സൗബിന്‍ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി പറയുന്നത് ‘എല്‍ദോ’യുടെ കഥയാണ്. എല്‍ദോയായി ചിത്രത്തിൽ എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഭാര്യയായി സുരഭിയെത്തുന്നു. സംസാരശേഷിയില്ലാത്ത…

Read More

10 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടാര നഗരിയുടെ ആഘോഷം, മൈസൂരു ദസറക്ക് തുടക്കമായി.

ബെംഗളൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ക്ക് തുടക്കമായി കന്നഡ എഴുത്തുകാരൻ ഡോക്ടർ എസ് എൽ ഭൈരപ്പ വിളക്കുകൊളുത്തിയതോടെ പരമ്പരാഗത ചടങ്ങുകൾ ആരംഭിച്ചു. കന്നട നാടിന്റെ തനിമയും രാജകീയ പാരമ്പര്യവും നിറഞ്ഞ ചടങ്ങിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സുരേഷ് അംഗദി, സദാനന്ദ ഗൗഡ ഉപമുഖ്യമന്ത്രിമാരായ അശ്വഥ് നാരായൺ, ഗോവിന്ദ് കർജോൾ, ലക്ഷ്മൺ സാവദി എന്നിവർ പങ്കെടുത്തു. എം എൽ എ ജി.ടി.ദേവഗൗഡ അധ്യക്ഷതവഹിച്ചു.10 ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാസന്ധ്യ, ഭക്ഷ്യമേള, എക്സിബിഷൻ, കാർഷികമേള, ഗുസ്തിമത്സരങ്ങൾ ,പുഷ്പമേള, ചലച്ചിത്രമേള…

Read More

സംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും തമ്മിലുള്ള ‘ശീതയുദ്ധ’മാണ് ഏറെ തലവേദനയായിരിക്കുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുന്നതിൽ പ്രദേശികതലത്തിൽ അതൃപ്തി നിലനിൽക്കുന്നതിനിടെ ഉയർന്ന നേതാക്കൾ തമ്മിലുള്ള ഭിന്നതയും രൂക്ഷമായി. ആർ.എസ്.എസ്. നേതാവും ബി.ജെ.പി.യുടെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ബി.എൽ. സന്തോഷിനെ പിന്തുണയ്ക്കുന്ന നളിൻകുമാർ കട്ടീൽ പാർട്ടികാര്യങ്ങളിൽ യെദ്യൂരപ്പയെ അവഗണിക്കുന്നെന്നാണ് ആരോപണം. യെദ്യൂരപ്പയെ അവഗണിച്ചാൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുവമോർച്ച ഉപാധ്യക്ഷൻ ഭീമ ശങ്കർ പാട്ടീൽ…

Read More

വൊക്കലിഗ സമുദായത്തിന്റെ ആദിചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണം വേദനിപ്പിക്കുന്നു; കുമാരസ്വാമി

ബെംഗളൂരു: വൊക്കലിഗ സമുദായത്തിന്റെ ആദിചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണം വേദനിപ്പിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഏറെ വേദിനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി ആർ. അശോകനാണ് മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ചത്. “ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. എന്നെപ്പോലെ മഠാധിപതിയെയും ഏറെ വേദനിപ്പിക്കുന്നതാണ് ഇത്തരം പ്രചാരണം”- കുമാരസ്വാമി പറഞ്ഞു.

Read More

ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കമ്മനഹള്ളിയിലെ എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 99 ലക്ഷവുമായി ഡ്രൈവർ മുങ്ങി

ബെംഗളൂരു: ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കമ്മനഹള്ളിയിലെ എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 99 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. മാണ്ഡ്യ സ്വദേശിയായ പവൻ (23) ആണ് വെള്ളിയാഴ്ച വൈകീട്ട് വാഹനവുമായി കടന്നത്. പവനെ കൂടാതെ രണ്ടു സുരക്ഷാജീവനക്കാരും മറ്റൊരു ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനായി പവൻ ഒഴികെയുള്ള ജീവനക്കാർ പണവുമായി പുറത്തിറങ്ങി. ഈ സമയം വാഹനത്തിന്റെ ലോക്കറിൽനിന്ന് 99 ലക്ഷം രൂപ പുറത്തെടുത്ത് സീറ്റിൽ വെച്ചിരുന്നു. ജീവനക്കാർ എ.ടി.എം. കൗണ്ടറിലേക്ക് കയറിയതോടെ പവൻ വാഹനമോടിച്ച് പോകുകയായിരുന്നു. വാഹനം തിരിക്കാൻ പോയതാണെന്നാണ് മറ്റു ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ എ.ടി.എമ്മിൽ…

Read More

ബസ് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത;പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി നഗരത്തില്‍ ബസ്സുകള്‍ക്കായി പ്രത്യേക പാത വരുന്നു.

ബെംഗളൂരു : വഡോദര,വിശാഖപട്ടണം അടക്കം നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഉള്ള ബി.ആര്‍.ടി.എസ് സിസ്റ്റം നമ്മുടെ നഗരത്തിലും വരുന്നു.ബി.എം.ടി.സി ബസുകള്‍ക്കായി പ്രത്യേകം ലൈനുകള്‍ വരുന്നു.ആ പാതയിലൂടെ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. സിറ്റി സെന്റെറില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ സമയത്തില്‍ യാത്രചെയ്യാന്‍ ഈ സംവിധാനം കൊണ്ട് കഴിയും.കൂടുതല്‍ തിരക്കുള്ള മേഖലയിലേക്കാണ് ഈ സംവിധാനം നടപ്പില്‍ വരുത്തുന്നത്,ഇതിന്റെ ആദ്യ ഘട്ടം നവംബര്‍ ഒന്നിന് നിലവില്‍ വരും ഐ ടി ഹബുകള്‍ ആയ ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീല്‍ഡും ഇതില്‍ ഉള്‍പ്പെടും. ബി ബി…

Read More

വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം;കുമാരസ്വാമി കുരുക്കിൽ.

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ കഴിവുള്ള രണ്ട് വിഭാഗങ്ങൾ ആണ് ലിംഗായത്ത് ,വൊക്കലിഗ എന്നിവർ.ഇവരുടെ വിവിധ ആശ്രമങ്ങളിലെ പരമാചാര്യൻമാർക്ക്  സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്നതിനൊപ്പം തന്നെ ഒരു പരിധി വരെ വർത്തമാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനും കഴിയും. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ   വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യൻ ആദിച്ചുഞ്ചന ഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി കുമാര സ്വാമി. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മുന്നൂറിലധികം പേരുടെ ഫോൺകോളുകൾ ചോർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചന്ദന കടത്തുകാരൻ എന്ന…

Read More

ദസറത്തിരക്കിൽ ആശ്വാസമായി സ്പെഷൽ ട്രെയിൻ.

ബെംഗളൂരു : ബംഗളൂരു-മൈസൂരു റൂട്ടിൽ ജന സാധാരണ സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ പശ്ചിമ റയിൽവേ. ദസറ സമാപന ദിനമായ ഒക്ടോബർ എട്ടിനാണ് 18 കോച്ചുകളുമായി ജന സാധാരണ ട്രെയിൻ സർവീസ് നടത്തുക. രാത്രി 10ന് മൈസൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:30ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും തിരിച്ച 9 ന് പുലർച്ചെ ഒന്നിന് കെ.എസ്.ആർ.ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 03:30ന് മൈസൂരുവിൽ എത്തും. കെങ്കേരി,രാമനഗര,ചെന്നപട്ടണ,മദ്ദൂർ, മണ്ഡ്യ,പാണ്ഡവപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. കൂടാതെ മൈസൂരു- ചാമരാജനഗർ റൂട്ടിൽ 8ന് ജനസാധാരൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

Read More
Click Here to Follow Us