ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ നഗരത്തില്‍ ഇനി ഒരു കവല;ജീഡിമര സ്റ്റോപ്പ്‌ ഇനി ബ്രഹ്മശ്രി നാരായണഗുരു ജങ്ഷന്‍ എന്നറിയപ്പെടും.

ബെംഗളൂരു : കേരളത്തില്‍ ജനിച്ചു “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് വിളംബരം ചെയ്ത ശ്രീ നാരായണ ഗുരുവിന് കര്‍ണാടകയുടെ ആദരം.നഗരത്തിലെ ബന്നാര്‍ഘട്ട റോഡിനെയും ഇന്നെര്‍ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന ജീ ഡി മര എന്നാ ബസ് സ്റ്റോപ്പ്‌ ഇനി ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു ജങ്ങ്ഷന്‍ എന്ന് അറിയപ്പെടും.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

പുനര്‍ നാമകരണം ചെയ്തതിന്റെ ഉത്ഘാടനം മേയര്‍ ഗംഗംബികെ മല്ലികാര്‍ജുന്‍ നിര്‍വഹിച്ചു.ബി ടി എം എം എല്‍ എ സൌമ്യ റെഡ്ഡി,കോര്‍പറെറ്റര്‍ മാരായ ലക്ഷ്മി നടരാജ്,ഭാഗ്യലക്ഷ്മി മുരളി,നാരായണ രാജു,ദേവദാസ്,ശ്രീ നാരായണ സമിതി ഭാരവാഹികളായ കെ സി രാജന്‍,എന്‍ രാജമോഹന്‍,എം കെ രാജേന്ദ്രന്‍,വി എന്‍ രാജു എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts