കടുവകൾ തമ്മിൽ ആക്രമണം; സുരക്ഷാ ഏജൻസിയെ നീക്കി

ബെംഗളൂരു : ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇവിടെ ചുമതലയുണ്ടായിരുന്ന സുരക്ഷാ ഏജൻസിയെ നീക്കി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സഫാരി പാർക്കിൽ രണ്ട് സംരക്ഷണ കേന്ദ്രങ്ങളിലായി പാർപ്പിച്ചിരുന്ന വെള്ളക്കടുവകളും ബംഗാൾ കടുവകളും ഏറ്റുമുട്ടിയത്. ഗുരുതരമായി മുറിവേറ്റ രണ്ടു വെള്ളക്കടുവകളെ പാർക്കിലെ ചികിൽസാ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

സഞ്ചാരികളുമായി എത്തിയ മൂന്നു സഫാരി ബസുകൾക്കു വേണ്ടി പ്രവേശനകവാടം തുറന്നപ്പോൾ മൂന്ന് ബംഗാൾ കടുവകൾ വെള്ളക്കടുവകളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. പ്രവേശന കവാടങ്ങൾ തുറക്കുമ്പോൾ സുരക്ഷാ ജീവനക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ‍സഫാരി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ആദ്യ ഗേറ്റ് തുറന്ന് വാഹനം അകത്ത് കയറിയ ശേഷമേ രണ്ടാം ഗേറ്റ് തുറക്കാൻ പാടുള്ളൂ. എന്നാൽ സുരക്ഷാ ജീവനക്കാർ ഇതു പാലിച്ചില്ല. നാലുമാസം മുൻപ് പാർക്കിൽ സഫാരി കാറിനു നേരെ സിംഹം ആക്രമണം നടത്തിയതിനെ തുടർന്ന് ചെറുവാഹനങ്ങളിലെ സഫാരി നിർത്തിവച്ചിരുന്നു.‌

  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
[masterslider id="10"]

Related posts

Click Here to Follow Us