അഭയം കൊടുത്തവർക്ക് പണികൊടുത്ത്‌ അഭയാർത്ഥികൾ

ബെർലിൻ:ജർമനിയിൽ സിറിയൻ അഭയാര്ഥിയുടെ ആക്രമണം വീണ്ടും. സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്.പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും കത്തിക്ക് കുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനു ശേഷം പോലീസ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. അതേ സമയം ആക്രമണത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഭീകരവാദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts