അഭയം കൊടുത്തവർക്ക് പണികൊടുത്ത്‌ അഭയാർത്ഥികൾ

ബെർലിൻ:ജർമനിയിൽ സിറിയൻ അഭയാര്ഥിയുടെ ആക്രമണം വീണ്ടും. സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്.പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു.

  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും കത്തിക്ക് കുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനു ശേഷം പോലീസ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. അതേ സമയം ആക്രമണത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഭീകരവാദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
[masterslider id="10"]

Related posts

Click Here to Follow Us